രാജകുമാരി: പൂപ്പാറക്ക് സമീപം ആനയിറങ്കലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ബൈക്ക് യാത്രികര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാഞ്ഞടുത്ത കാട്ടാനയ്ക്കു മുന്നില്‍ നിന്നും യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
പുലർച്ചെ 6.30 നായിരുന്നു സംഭവം. കൊച്ചി -ധനുഷ്കോടി ദേശീയപാതയിലെ വളവ് തിരിഞ്ഞ് വന്ന വാഹനം കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. ഇതോടെ ബൈക്ക് മറിഞ്ഞ് ഇവര്‍ വീണു. ആന ഇവര്‍ക്കടുത്തേക്ക് പാഞ്ഞടുത്തെങ്കിലും യുവാക്കൾ പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെട്ടു.
സമീപത്തുണ്ടായിരുന്ന ആളുകള്‍ ബഹളമുണ്ടാക്കിയതോടെ ആന കൂടുതല്‍ ആക്രമണത്തിനു മുതിരാതെ പിന്തിരിയുകയായിരുന്നു. ആനയിറങ്കല്‍ മേഖലയില്‍ നിരവധി പേരെ കൊലപ്പെടുത്തിയ മൊട്ട വാലന്‍ എന്ന ആനയുടെ മുന്നില്‍ നിന്നാണ് ബൈക്ക് യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടത്.
പൂപ്പാറ-ബോഡിമെട്ട് റൂട്ടില്‍ ഇറച്ചിപ്പാറയ്ക്കു സമീപം ആറ് കാട്ടാനകളടങ്ങുന്ന കൂട്ടം നിലയുറപ്പിച്ചിരിക്കുന്നതും പ്രദേശവാസികൾക്ക് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കുട്ടിയാനകള്‍ ഉള്‍പ്പെടെയുള്ള കൂട്ടമാണ് ഇന്നു പുലർച്ചെ മുതല്‍ ഏലത്തോട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുന്നത്.
പുലർച്ചെ 6.30 നായിരുന്നു സംഭവം. കൊച്ചി -ധനുഷ്കോടി ദേശീയപാതയിലെ വളവ് തിരിഞ്ഞ് വന്ന വാഹനം കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. ഇതോടെ ബൈക്ക് മറിഞ്ഞ് ഇവര്‍ വീണു. ആന ഇവര്‍ക്കടുത്തേക്ക് പാഞ്ഞടുത്തെങ്കിലും യുവാക്കൾ പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെട്ടു.
സമീപത്തുണ്ടായിരുന്ന ആളുകള്‍ ബഹളമുണ്ടാക്കിയതോടെ ആന കൂടുതല്‍ ആക്രമണത്തിനു മുതിരാതെ പിന്തിരിയുകയായിരുന്നു. ആനയിറങ്കല്‍ മേഖലയില്‍ നിരവധി പേരെ കൊലപ്പെടുത്തിയ മൊട്ട വാലന്‍ എന്ന ആനയുടെ മുന്നില്‍ നിന്നാണ് ബൈക്ക് യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടത്.
പൂപ്പാറ-ബോഡിമെട്ട് റൂട്ടില്‍ ഇറച്ചിപ്പാറയ്ക്കു സമീപം ആറ് കാട്ടാനകളടങ്ങുന്ന കൂട്ടം നിലയുറപ്പിച്ചിരിക്കുന്നതും പ്രദേശവാസികൾക്ക് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കുട്ടിയാനകള്‍ ഉള്‍പ്പെടെയുള്ള കൂട്ടമാണ് ഇന്നു പുലർച്ചെ മുതല്‍ ഏലത്തോട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുന്നത്.