ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ക്ഷേത്രത്തിൽ പ്രവേശിച്ച ദളിത് യുവാവിന് ക്രൂര ആക്രമണം. ഉത്തരകാശി ജില്ലയിലെ മോറി പ്രദേശത്തുള്ള സക്ര ഗ്രാമത്തിൽ ഈ മാസം ഒൻപതിനാണ് സംഭവം.
ബൈനോൾ ഗ്രാമവാസിയായ ആയുഷ്(22)നാണ് മർദനമേറ്റത്. ആക്രമികൾ യുവാവിനെ കെട്ടിയിട്ട് മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തു.
ഉയർന്ന ജാതിയിൽപ്പെട്ടവരാണ് തന്നെ മർദിച്ചതെന്ന് പോലീസിന് നൽകിയ പരാതിയിൽ ആയുഷ് ആരോപിക്കുന്നു. ആക്രമികൾ ഒരു രാത്രി മുഴുവൻ തന്നെ മർദിച്ചുവെന്നും ആയുഷ് പറയുന്നു.
സംഭവത്തിൽ പോലീസ് അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ആയുഷ് ആശുപത്രിയിൽ ചികിത്സതേടി.
ബൈനോൾ ഗ്രാമവാസിയായ ആയുഷ്(22)നാണ് മർദനമേറ്റത്. ആക്രമികൾ യുവാവിനെ കെട്ടിയിട്ട് മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തു.
ഉയർന്ന ജാതിയിൽപ്പെട്ടവരാണ് തന്നെ മർദിച്ചതെന്ന് പോലീസിന് നൽകിയ പരാതിയിൽ ആയുഷ് ആരോപിക്കുന്നു. ആക്രമികൾ ഒരു രാത്രി മുഴുവൻ തന്നെ മർദിച്ചുവെന്നും ആയുഷ് പറയുന്നു.
സംഭവത്തിൽ പോലീസ് അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ആയുഷ് ആശുപത്രിയിൽ ചികിത്സതേടി.