ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ശരത് യാദവ് (75) അന്തരിച്ചു. ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മകൾ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവിവരം അറിയിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബിഹാറിൽ നിന്നുള്ള മുതിർന്ന ആർജെഡി നേതാവും ജെഡിയുവിന്റെ ആദ്യ ദേശീയ അധ്യക്ഷനുമായിരുന്നു അദ്ദേഹം. 2003-ൽ ജനതാദൾ (യുണൈറ്റഡ്) രൂപീകരിച്ചതിനുശേഷം 2016 വരെ അതിന്റെ അധ്യക്ഷ പദവി ശരത് യാദവ് അലങ്കരിച്ചു.
ഏഴു തവണ ലോക്സഭയിലും മൂന്ന് തവണ രാജ്യസഭയിലും അംഗവുമായിരുന്നു. 1999-2004ൽ വാജ്പേയി മന്ത്രിസഭയിൽ കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്നു ശരത് യാദവ്.
1974-ൽ ജബൽപ്പൂരിൽ നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ജയപ്രകാശ് നാരായണൻ നിർദ്ദേശിച്ച സ്ഥാനാർഥിയായിട്ടാണ് ശരത് യാദവിന്റെ പൊതുരംഗപ്രവേശനം. ജബൽപൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ ആദ്യമായി ലോക്സഭയിൽ അംഗമായി.
2017-ൽ ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറും കോൺഗ്രസ്, ആർജെഡി പാർട്ടികളും നേതൃത്വം നൽകിയ മഹാഗഡ്ബന്ധൻ സഖ്യം വിട്ട് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ ശരത് യാദവ് അംഗമായി.
നിതീഷിനൊപ്പം പോവാത്തതിനെ തുടർന്ന് ശരത് യാദവിന് 2017-ൽ കൂറുമാറ്റ നിരോധന നിയമപ്രകാരം രാജ്യസഭാംഗത്വം നഷ്ടപ്പെട്ടു. പിന്നീട് 2018-ൽ ലോകതാന്ത്രിക് ജനതാദൾ എന്ന പാർട്ടി ശരത് യാദവ് രൂപീകരിച്ചു. 2022ൽ ലാലു പ്രസാദ് യാദവിന്റെ പാർട്ടിയായ ആർജെഡിയിൽ ശരത് യാദവിന്റെ പാർട്ടി ലയിച്ചു.
ബിഹാറിൽ നിന്നുള്ള മുതിർന്ന ആർജെഡി നേതാവും ജെഡിയുവിന്റെ ആദ്യ ദേശീയ അധ്യക്ഷനുമായിരുന്നു അദ്ദേഹം. 2003-ൽ ജനതാദൾ (യുണൈറ്റഡ്) രൂപീകരിച്ചതിനുശേഷം 2016 വരെ അതിന്റെ അധ്യക്ഷ പദവി ശരത് യാദവ് അലങ്കരിച്ചു.
ഏഴു തവണ ലോക്സഭയിലും മൂന്ന് തവണ രാജ്യസഭയിലും അംഗവുമായിരുന്നു. 1999-2004ൽ വാജ്പേയി മന്ത്രിസഭയിൽ കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്നു ശരത് യാദവ്.
1974-ൽ ജബൽപ്പൂരിൽ നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ജയപ്രകാശ് നാരായണൻ നിർദ്ദേശിച്ച സ്ഥാനാർഥിയായിട്ടാണ് ശരത് യാദവിന്റെ പൊതുരംഗപ്രവേശനം. ജബൽപൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ ആദ്യമായി ലോക്സഭയിൽ അംഗമായി.
2017-ൽ ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറും കോൺഗ്രസ്, ആർജെഡി പാർട്ടികളും നേതൃത്വം നൽകിയ മഹാഗഡ്ബന്ധൻ സഖ്യം വിട്ട് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ ശരത് യാദവ് അംഗമായി.
നിതീഷിനൊപ്പം പോവാത്തതിനെ തുടർന്ന് ശരത് യാദവിന് 2017-ൽ കൂറുമാറ്റ നിരോധന നിയമപ്രകാരം രാജ്യസഭാംഗത്വം നഷ്ടപ്പെട്ടു. പിന്നീട് 2018-ൽ ലോകതാന്ത്രിക് ജനതാദൾ എന്ന പാർട്ടി ശരത് യാദവ് രൂപീകരിച്ചു. 2022ൽ ലാലു പ്രസാദ് യാദവിന്റെ പാർട്ടിയായ ആർജെഡിയിൽ ശരത് യാദവിന്റെ പാർട്ടി ലയിച്ചു.