ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ മോശം പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നുപൂർ ശർമയ്ക്ക് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് നൽകി ഡൽഹി പോലീസ്. ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നുപൂർ ശർമ നൽകിയ അപേക്ഷയെ തുടർന്നാണ് പോലീസ് നടപടി.
കഴിഞ്ഞ വർഷം ചാനൽ ചർച്ചയ്ക്കിടെയാണ് നുപൂർ ശർമ വിവാദ പരാമർശം നടത്തിയത്. ഇതേ തുടർന്ന് അന്താരാഷ്ട്ര തലത്തിലടക്കം പ്രതിഷേധങ്ങളുയർന്നിരുന്നു. നിരുത്തരവാദ പരാമർശം പിൻവലിക്കണമെന്ന് സുപ്രീം കോടതിയും ചൂണ്ടിക്കാട്ടി. വിവാദത്തിന് പിന്നാലെ ഇവരെ ബിജെപി പുറത്താക്കി.
നുപൂർ ശർമയെ സാമൂഹിക മാധ്യമങ്ങളിൽ പിന്തുണച്ചവർക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. ഒന്നിലധികം പേർ കൊല്ലപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലങ്ങളെല്ലാം പരിഗണിച്ചാണ് ഡൽഹി പൊലീസ് തോക്ക് ലൈസൻസ് നൽകിയത്. വിവാദ പരാമർശങ്ങൾക്ക് ശേഷം പൊതുപരിപാടികളിലൊന്നും നുപൂർ ശർമ പ്രത്യക്ഷപ്പെടാറില്ല.
കഴിഞ്ഞ വർഷം ചാനൽ ചർച്ചയ്ക്കിടെയാണ് നുപൂർ ശർമ വിവാദ പരാമർശം നടത്തിയത്. ഇതേ തുടർന്ന് അന്താരാഷ്ട്ര തലത്തിലടക്കം പ്രതിഷേധങ്ങളുയർന്നിരുന്നു. നിരുത്തരവാദ പരാമർശം പിൻവലിക്കണമെന്ന് സുപ്രീം കോടതിയും ചൂണ്ടിക്കാട്ടി. വിവാദത്തിന് പിന്നാലെ ഇവരെ ബിജെപി പുറത്താക്കി.
നുപൂർ ശർമയെ സാമൂഹിക മാധ്യമങ്ങളിൽ പിന്തുണച്ചവർക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. ഒന്നിലധികം പേർ കൊല്ലപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലങ്ങളെല്ലാം പരിഗണിച്ചാണ് ഡൽഹി പൊലീസ് തോക്ക് ലൈസൻസ് നൽകിയത്. വിവാദ പരാമർശങ്ങൾക്ക് ശേഷം പൊതുപരിപാടികളിലൊന്നും നുപൂർ ശർമ പ്രത്യക്ഷപ്പെടാറില്ല.