ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മണ്ണൊലിപ്പ് മൂലം അപകടാവസ്ഥയിലായ രണ്ട് ഹോട്ടലുകൾ പൊളിച്ച് നീക്കുന്ന പണികൾ ദുരന്തനിവാരണ സേന ആരംഭിച്ചു. ചെരിഞ്ഞ് വീഴാറായ ഹോട്ടൽ മലാരി ഇൻ പൊളിച്ച് നീക്കുന്നതിനുള്ള പണികളാണ് ആരംഭിച്ചത്. 24 മണിക്കൂറിനുള്ളിൽ ജോലികൾ പൂർണമായും തീർക്കുമെന്ന് അധികൃതർ അറിയിച്ചു.
മലാരി ഇൻ പൊളിച്ച് നീക്കിയാലുടൻ സമീപത്തുള്ള മൗണ്ട് വ്യൂ ഹോട്ടൽ പൊളിച്ച് നീക്കും. രണ്ട് കെട്ടിടങ്ങളും പരസ്പരം കൂട്ടിമുട്ടുന്ന അവസ്ഥയിലാണ് നിലവിൽ നിൽക്കുന്നത്.
നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന മലാരി ഇൻ ഉടമയുടെ പരാതി മൂലമാണ് ഹോട്ടൽ പൊളിച്ച് നീക്കുന്ന ജോലികൾ ആരംഭിക്കാൻ വൈകിയത്. 28 മുറികളുള്ള തന്റെ ഹോട്ടലിന് 15-16 കോടി രൂപ മൂല്യം വരുമെന്നും ബദ്രിനാഥ് വികസന പദ്ധതിക്ക് സമാനമായ രീതിയിലുള്ള നഷ്ടപരിഹാരത്തുക നൽകണമെന്നുമാണ് മലാരി ഇൻ ഉടമ ഠാക്കൂർ സിംഗ് റാണ ആവശ്യപ്പെടുന്നത്.
മലാരി ഇൻ പൊളിച്ച് നീക്കിയാലുടൻ സമീപത്തുള്ള മൗണ്ട് വ്യൂ ഹോട്ടൽ പൊളിച്ച് നീക്കും. രണ്ട് കെട്ടിടങ്ങളും പരസ്പരം കൂട്ടിമുട്ടുന്ന അവസ്ഥയിലാണ് നിലവിൽ നിൽക്കുന്നത്.
നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന മലാരി ഇൻ ഉടമയുടെ പരാതി മൂലമാണ് ഹോട്ടൽ പൊളിച്ച് നീക്കുന്ന ജോലികൾ ആരംഭിക്കാൻ വൈകിയത്. 28 മുറികളുള്ള തന്റെ ഹോട്ടലിന് 15-16 കോടി രൂപ മൂല്യം വരുമെന്നും ബദ്രിനാഥ് വികസന പദ്ധതിക്ക് സമാനമായ രീതിയിലുള്ള നഷ്ടപരിഹാരത്തുക നൽകണമെന്നുമാണ് മലാരി ഇൻ ഉടമ ഠാക്കൂർ സിംഗ് റാണ ആവശ്യപ്പെടുന്നത്.