ന്യൂഡൽഹി: രാജ്യാവ്യാപകമായി നടത്തിയ തെരച്ചിലിൽ 25 റീട്ടെയ്ൽ സ്റ്റോറുകളിൽ നിന്നായി ഗുണനിലവാരമില്ലാത്ത 18,600 കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്). രാജ്യവ്യാപകമായി വിമാനത്താവളങ്ങളിലും ഷോപ്പിംഗ് മാളുകളിലും നടത്തിയ റെയ്ഡിലാണ് ഗുണനിലവാരമില്ലാത്ത കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തത്.
44 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ബിഐഎസ് മുദ്രയില്ലാത്ത കളിപ്പാട്ടങ്ങളും അനധികൃതമായി ഇറക്കുമതി ചെയ്ത കളിപ്പാട്ടങ്ങളും വിൽക്കുന്നതായി ആഭ്യന്തര ഉത്പാദകരുടെ പരാതിയിലായിരുന്നു റെയ്ഡെന്ന് ബിഐഎസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി പറഞ്ഞു.
കളിപ്പാട്ടങ്ങൾക്ക് ബിഐഎസ് മുദ്ര വേണമെന്നത് നിർബന്ധമാണ്. ഐഎസ്ഐ മാർക്ക് ഇല്ലാത്ത കളിപ്പാട്ടങ്ങൾ നിർമിക്കുകയോ ഇറക്കു മതി ചെയ്യുകയോ വിൽപ്പന നടത്താനോ അനുമതിയില്ല. ബിഐഎസ് മുദ്രയില്ലാത്ത കളിപ്പാട്ടങ്ങൾ വിറ്റഴിച്ചതിന് ആമസോണ്‍, ഫ്ളിപ്പ് കാർട്ട്, സ്നാപ്പ് ഡീൽ എന്നിവയ്ക്ക് നോ ട്ടീസും അയച്ചിട്ടുണ്ട്.
44 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ബിഐഎസ് മുദ്രയില്ലാത്ത കളിപ്പാട്ടങ്ങളും അനധികൃതമായി ഇറക്കുമതി ചെയ്ത കളിപ്പാട്ടങ്ങളും വിൽക്കുന്നതായി ആഭ്യന്തര ഉത്പാദകരുടെ പരാതിയിലായിരുന്നു റെയ്ഡെന്ന് ബിഐഎസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി പറഞ്ഞു.
കളിപ്പാട്ടങ്ങൾക്ക് ബിഐഎസ് മുദ്ര വേണമെന്നത് നിർബന്ധമാണ്. ഐഎസ്ഐ മാർക്ക് ഇല്ലാത്ത കളിപ്പാട്ടങ്ങൾ നിർമിക്കുകയോ ഇറക്കു മതി ചെയ്യുകയോ വിൽപ്പന നടത്താനോ അനുമതിയില്ല. ബിഐഎസ് മുദ്രയില്ലാത്ത കളിപ്പാട്ടങ്ങൾ വിറ്റഴിച്ചതിന് ആമസോണ്‍, ഫ്ളിപ്പ് കാർട്ട്, സ്നാപ്പ് ഡീൽ എന്നിവയ്ക്ക് നോ ട്ടീസും അയച്ചിട്ടുണ്ട്.