കോൽക്കത്ത: ഈഡൻ ഗാർഡൻസിൽ വിജയത്തിന്റെ ആരാമമൊരുക്കി കെ.എൽ.രാഹുൽ മുന്നിൽ നിന്ന് നയിച്ചതോടെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. 40 പന്തുകൾ ബാക്കി നിൽക്കെ സ്വന്തമാക്കിയ നാല് വിക്കറ്റ് ജയത്തോടെ, മൂന്ന് മത്സര പരന്പരയിൽ 2- 0 എന്ന നിലയിൽ ലീഡ് ചെയ്യുകയാണ് നീലപ്പട.
215 റൺസെന്ന ചെറിയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചത് ഫോം വീണ്ടെടുത്ത രാഹുലാണ്. 64* റൺസ് നേടിയ രാഹുലിന് ഹാർദിക് പാണ്ഡ്യ(36) മികച്ച പിന്തുണ നൽകി. മൂന്ന് വീതം വിക്കറ്റുകൾ വീതം നേടിയ കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ ചേർന്നാണ് ഒന്നാം ഇന്നിംഗ്സിൽ ലങ്കയെ പിടിച്ചുകെട്ടിയത്.
സ്കോർ:
ശ്രീലങ്ക 215/10(39.4)
ഇന്ത്യ 219/6(43.2)
വിജയത്തിലേക്ക് നിസാരമായി ബാറ്റ് വീശാമെന്ന് കരുതിയ ഇന്ത്യ 9.2 ഓവറിൽ 62/3 എന്ന നിലയിൽ പരുങ്ങിയപ്പോഴാണ് രാഹുൽ രക്ഷകനായത്. രോഹിത് ശർമ(17), ശുഭ്മാൻ ഗിൽ(21) വിരാട് കോഹ്ലി(4) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും പാണ്ഡ്യ, അക്സർ പട്ടേൽ(21) എന്നിവർ രാഹുലിനൊപ്പം ചേർന്ന് പൊരുതി.
ലാഹിരു കുമാരരത്ന, ചമിക കരുണരത്ന എന്നിവർ രണ്ട് വിക്കറ്റ് വീതവും ധനഞ്ജയ ഡിസിൽവ, കസുൻ രജിത എന്നിവർ ഓരോ വിക്കറ്റ് വീതവും കരസ്ഥമാക്കി.
നേരത്തെ, 50 റൺസ് നേടിയ അരങ്ങേറ്റക്കാരൻ നുവാനിൻഡു ഫെർണാണ്ടോയുടെ കരുത്തിലാണ് ലങ്ക ഭേദപ്പെട്ട സ്കോറിലെത്തിയത്. കുശാൽ മെൻഡിസ് (34), ദുനിത് വെല്ലലാഗെ (32) എന്നിവരും പൊരുതി. മികച്ച റൺ ശരാശരിയിൽ ആദ്യം മുതൽ സ്കോർ ചെയ്തെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായതാണ് ലങ്കയ്ക്ക് തിരിച്ചടിയായത്.
215 റൺസെന്ന ചെറിയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചത് ഫോം വീണ്ടെടുത്ത രാഹുലാണ്. 64* റൺസ് നേടിയ രാഹുലിന് ഹാർദിക് പാണ്ഡ്യ(36) മികച്ച പിന്തുണ നൽകി. മൂന്ന് വീതം വിക്കറ്റുകൾ വീതം നേടിയ കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ ചേർന്നാണ് ഒന്നാം ഇന്നിംഗ്സിൽ ലങ്കയെ പിടിച്ചുകെട്ടിയത്.
സ്കോർ:
ശ്രീലങ്ക 215/10(39.4)
ഇന്ത്യ 219/6(43.2)
വിജയത്തിലേക്ക് നിസാരമായി ബാറ്റ് വീശാമെന്ന് കരുതിയ ഇന്ത്യ 9.2 ഓവറിൽ 62/3 എന്ന നിലയിൽ പരുങ്ങിയപ്പോഴാണ് രാഹുൽ രക്ഷകനായത്. രോഹിത് ശർമ(17), ശുഭ്മാൻ ഗിൽ(21) വിരാട് കോഹ്ലി(4) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും പാണ്ഡ്യ, അക്സർ പട്ടേൽ(21) എന്നിവർ രാഹുലിനൊപ്പം ചേർന്ന് പൊരുതി.
ലാഹിരു കുമാരരത്ന, ചമിക കരുണരത്ന എന്നിവർ രണ്ട് വിക്കറ്റ് വീതവും ധനഞ്ജയ ഡിസിൽവ, കസുൻ രജിത എന്നിവർ ഓരോ വിക്കറ്റ് വീതവും കരസ്ഥമാക്കി.
നേരത്തെ, 50 റൺസ് നേടിയ അരങ്ങേറ്റക്കാരൻ നുവാനിൻഡു ഫെർണാണ്ടോയുടെ കരുത്തിലാണ് ലങ്ക ഭേദപ്പെട്ട സ്കോറിലെത്തിയത്. കുശാൽ മെൻഡിസ് (34), ദുനിത് വെല്ലലാഗെ (32) എന്നിവരും പൊരുതി. മികച്ച റൺ ശരാശരിയിൽ ആദ്യം മുതൽ സ്കോർ ചെയ്തെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായതാണ് ലങ്കയ്ക്ക് തിരിച്ചടിയായത്.