ന്യൂഡൽഹി: മുഹമ്മദ് നബിക്കെതിരെ അപകീർത്തീകരമായ പരാമർശം നടത്തി വിവാദത്തിലായ മുൻ ബിജെപി വക്താവ് നുപുർ ശർമ തോക്ക് ലൈസൻസ് നേടി. സ്വയരക്ഷയ്ക്കായി 24 മണിക്കൂറും ആയുധം കൈവശം സൂക്ഷിക്കാനുള്ള അനുമതി ശർമയ്ക്ക് ലഭിച്ചു.
പരാമർശം നടത്തിയതിന് ശേഷം തനിക്ക് നേരെ വധഭീഷണികൾ ഉയർന്നത് ചൂണ്ടിക്കാട്ടിയാണ് ശർമ ആയുധ ലൈസൻസിന് അപേക്ഷിച്ചത്. ഇതേത്തുടർന്ന് ഡൽഹി പോലീസ് ശർമയുടെ അപേക്ഷ പരിഗണിച്ച ശേഷം ആയുധ ലൈസൻസിന് അനുമതി നൽകുകയായിരുന്നു.
2022 മെയ് മാസത്തിൽ ഒരു സ്വകാര്യ ടിവി ചാനലിലെ ടോക്ക് ഷോയിൽ നടത്തിയ മതവിരുദ്ധ പരാമർശം വൻ വിവാദത്തിനാണ് തിരികൊളുത്തിയത്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഔദ്യോഗിക വക്താവ് നടത്തിയ പരാമർശം അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി രാജ്യാന്തര നയതന്ത്ര വേദികളിൽ ഇന്ത്യക്ക് നേരെ കടുത്ത വിമർശനം ഉയർന്നിരുന്നു.
രാജ്യത്തേക്ക് എണ്ണ വിതരണം നടത്തുന്ന ഗൾഫ് രാജ്യങ്ങളടക്കം പ്രതിഷേധിച്ചതോടെ ശർമയെ ബിജെപിയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് ഇവർ പ്രസ്താവന പിൻവലിച്ചെങ്കിലും മതസ്പർധ സൃഷ്ടിക്കാൻ ശ്രമിച്ചെന്ന കുറ്റം ആരോപിച്ച് ഒട്ടേറേ പരാതികൾ രാജ്യമെന്പാടുമുള്ള പോലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു.
വിവാദത്തിൽ ശർമയെ അനുകൂലിച്ച ഉദയ്പൂർ സ്വദേശിയായ തയ്യൽക്കാരനെയും അമരാവതി സ്വദേശിയായ കെമിസ്റ്റിനെയും മതവാദികൾ കൊലപ്പെടുത്തിയിരുന്നു. ഉദയ്പൂരിലെ കനയ്യ ലാൽ എന്ന തയ്യൽക്കാരനെ തലയറുത്ത് കൊല്ലുന്നതിന്റെ വീഡിയോ അക്രമിസംഘം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് പൊതുജനത്തെ ഭീതിലാഴ്ത്തിയിരുന്നു.
പരാമർശം നടത്തിയതിന് ശേഷം തനിക്ക് നേരെ വധഭീഷണികൾ ഉയർന്നത് ചൂണ്ടിക്കാട്ടിയാണ് ശർമ ആയുധ ലൈസൻസിന് അപേക്ഷിച്ചത്. ഇതേത്തുടർന്ന് ഡൽഹി പോലീസ് ശർമയുടെ അപേക്ഷ പരിഗണിച്ച ശേഷം ആയുധ ലൈസൻസിന് അനുമതി നൽകുകയായിരുന്നു.
2022 മെയ് മാസത്തിൽ ഒരു സ്വകാര്യ ടിവി ചാനലിലെ ടോക്ക് ഷോയിൽ നടത്തിയ മതവിരുദ്ധ പരാമർശം വൻ വിവാദത്തിനാണ് തിരികൊളുത്തിയത്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഔദ്യോഗിക വക്താവ് നടത്തിയ പരാമർശം അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി രാജ്യാന്തര നയതന്ത്ര വേദികളിൽ ഇന്ത്യക്ക് നേരെ കടുത്ത വിമർശനം ഉയർന്നിരുന്നു.
രാജ്യത്തേക്ക് എണ്ണ വിതരണം നടത്തുന്ന ഗൾഫ് രാജ്യങ്ങളടക്കം പ്രതിഷേധിച്ചതോടെ ശർമയെ ബിജെപിയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് ഇവർ പ്രസ്താവന പിൻവലിച്ചെങ്കിലും മതസ്പർധ സൃഷ്ടിക്കാൻ ശ്രമിച്ചെന്ന കുറ്റം ആരോപിച്ച് ഒട്ടേറേ പരാതികൾ രാജ്യമെന്പാടുമുള്ള പോലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു.
വിവാദത്തിൽ ശർമയെ അനുകൂലിച്ച ഉദയ്പൂർ സ്വദേശിയായ തയ്യൽക്കാരനെയും അമരാവതി സ്വദേശിയായ കെമിസ്റ്റിനെയും മതവാദികൾ കൊലപ്പെടുത്തിയിരുന്നു. ഉദയ്പൂരിലെ കനയ്യ ലാൽ എന്ന തയ്യൽക്കാരനെ തലയറുത്ത് കൊല്ലുന്നതിന്റെ വീഡിയോ അക്രമിസംഘം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് പൊതുജനത്തെ ഭീതിലാഴ്ത്തിയിരുന്നു.