കോൽക്കത്ത: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 216 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ലങ്ക 39.4 ഓവറിൽ 215 റൺസിന് എല്ലാവരും പുറത്തായി.
മൂന്ന് വീതം വിക്കറ്റുകൾ നേടിയ കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, രണ്ട് വിക്കറ്റുകൾ നേടിയ ഉമ്രാൻ മാലിക്ക് എന്നിവർ ചേർന്നാണ് ലങ്കയെ പിടിച്ചുകെട്ടിയത്.
50 റൺസ് നേടിയ അരങ്ങേറ്റക്കാരൻ നുവാനിൻഡു ഫെർണാണ്ടോയാണ് ലങ്കയുടെ ടോപ്പ് സ്കോറർ. കുശാൽ മെൻഡിസ് (34), ദുനിത് വെല്ലലാഗെ (32) എന്നിവരും പൊരുതി.
മികച്ച റൺ ശരാശരിയിൽ ആദ്യം മുതൽ സ്കോർ ചെയ്തെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായതാണ് ലങ്കയ്ക്ക് തിരിച്ചടിയായത്.
മൂന്ന് വീതം വിക്കറ്റുകൾ നേടിയ കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, രണ്ട് വിക്കറ്റുകൾ നേടിയ ഉമ്രാൻ മാലിക്ക് എന്നിവർ ചേർന്നാണ് ലങ്കയെ പിടിച്ചുകെട്ടിയത്.
50 റൺസ് നേടിയ അരങ്ങേറ്റക്കാരൻ നുവാനിൻഡു ഫെർണാണ്ടോയാണ് ലങ്കയുടെ ടോപ്പ് സ്കോറർ. കുശാൽ മെൻഡിസ് (34), ദുനിത് വെല്ലലാഗെ (32) എന്നിവരും പൊരുതി.
മികച്ച റൺ ശരാശരിയിൽ ആദ്യം മുതൽ സ്കോർ ചെയ്തെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായതാണ് ലങ്കയ്ക്ക് തിരിച്ചടിയായത്.