ആലപ്പുഴ: ലഹരിക്കടത്തിൽ ഷാനവാസിന് മന്ത്രി സജി ചെറിയാൻ ക്ലീൻചീറ്റ് നൽകിയിട്ടില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. ഷാനവാസിന് എതിരെ തെളിവില്ലെന്ന് മന്ത്രി പറഞ്ഞിട്ടില്ല. പരാമർശം മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. ലഹരിക്കടത്തിൽ പങ്കുണ്ടോയെന്ന് അറിയാനാണ് കമ്മീഷനെ വച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഷാനവാസ് കുറ്റക്കാരൻ അല്ലെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അന്വേഷണ കമ്മീഷന് മുന്നിൽ നിൽക്കുന്ന വിഷയമാണിതെന്നും ആർ. നാസർ മാധ്യമങ്ങളോട് പറഞ്ഞു. ലഹരിക്കടത്ത് കേസില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ സിപിഎം, ഷാനവാസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
ആലപ്പുഴ നഗരസഭാ കൗണ്‍സിലർകൂടിയായ എ.ഷാനവാസിന്‍റെ ലോറിയിൽനിന്നാണ് ഒരു കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. എന്നാല്‍ ലോറി താന്‍ വാടകയ്ക്കു നല്‍കിയിരിക്കുകയാണെന്നായിരുന്നു ഷാനവാസിന്‍റെ വിശദീകരണം. ഷാനവാസുമായി വാടക കരാറില്‍ ഏര്‍പ്പെട്ട ജയനെ പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഷാനവാസ് കുറ്റക്കാരൻ അല്ലെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അന്വേഷണ കമ്മീഷന് മുന്നിൽ നിൽക്കുന്ന വിഷയമാണിതെന്നും ആർ. നാസർ മാധ്യമങ്ങളോട് പറഞ്ഞു. ലഹരിക്കടത്ത് കേസില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ സിപിഎം, ഷാനവാസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
ആലപ്പുഴ നഗരസഭാ കൗണ്‍സിലർകൂടിയായ എ.ഷാനവാസിന്‍റെ ലോറിയിൽനിന്നാണ് ഒരു കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. എന്നാല്‍ ലോറി താന്‍ വാടകയ്ക്കു നല്‍കിയിരിക്കുകയാണെന്നായിരുന്നു ഷാനവാസിന്‍റെ വിശദീകരണം. ഷാനവാസുമായി വാടക കരാറില്‍ ഏര്‍പ്പെട്ട ജയനെ പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.