+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"നയാ പൈസ കൈയിലില്ല, പാപ്പരായിരിക്കുകയാണ്': റാണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

തൃശൂർ: കോടികളുടെ നിക്ഷേപതട്ടിപ്പു നടത്തി മുങ്ങിയതിനെ തുടർന്ന് കോയന്പത്തൂരിൽ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രവീണ്‍ റാണയെ ചോദ്യം ചെയ്യൽ തുടരുന്നു. താൻ പാപ്പരായിക്കഴിഞ്ഞെന്ന മൊഴിയാണ് റാണ പോലീസിനേ
തൃശൂർ: കോടികളുടെ നിക്ഷേപതട്ടിപ്പു നടത്തി മുങ്ങിയതിനെ തുടർന്ന് കോയന്പത്തൂരിൽ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രവീണ്‍ റാണയെ ചോദ്യം ചെയ്യൽ തുടരുന്നു. താൻ പാപ്പരായിക്കഴിഞ്ഞെന്ന മൊഴിയാണ് റാണ പോലീസിനോട് പറയുന്നതെന്നാണ് സൂചന.

ഒളിച്ചുതാമസിക്കാനുള്ള പൈസ പോലും കൈയിലുണ്ടായിരുന്നില്ലെന്നും വിവാഹമോതിരം വിറ്റാണ് ഒളിച്ചുതാമസിച്ചതെന്നും റാണ പറഞ്ഞതായി അറിയുന്നു. എന്നാൽ പോലീസിത് വിശ്വസിച്ചിട്ടില്ല. തട്ടിപ്പുനടത്തിയ കോടികൾ ഏതെല്ലാം ബിനാമി പേരുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നതും എവിടെയെല്ലാം നിക്ഷേപിച്ചുവെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

തന്‍റെ അക്കൗണ്ടിൽ പത്തു പൈസയില്ലെന്നാണ് റാണ പോലീസിനോടു ആവർത്തിക്കുന്നത്. ഒളിച്ചുതാമസിക്കാൻ കോയന്പത്തൂരിലെത്തിയപ്പോൾ തന്‍റെ വിവാഹമോതിരം വരെ വിൽക്കേണ്ടി വന്നുവെന്ന് ഇയാൾ പറയുന്നു. താൻ പൈസക്കായി പലരോടും ചോദിച്ചെങ്കിലും തന്നില്ലെന്നും വിദേശത്തു പോകാനുള്ള പദ്ധതി വരെ പൊളിഞ്ഞത് അങ്ങിനെയാണെന്നും ചോദ്യം ചെയ്യലിൽ പറഞ്ഞു.

തന്നിൽ നിന്നും പണം കടം വാങ്ങിയവർ ഇപ്പോൾ പണം തിരിച്ചുകൊടുക്കാൻ തയാറാകുന്നില്ലെന്ന പരാതിയും ഇയാൾ ഉന്നയിക്കുന്നുണ്ട്. അതിനിടെ റാണയുടെ രണ്ട് അംഗരക്ഷകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റാണയെ രക്ഷപ്പെടാൻ സഹായിച്ചത് ഇവരാണെന്ന് പോലീസ് പറയുന്നു.

റാണയുടെ അറസ്റ്റ് ഇന്നുണ്ടാകും. പരമാവധി ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കിയ ശേഷം അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി ജുഡീഷൽ കസ്റ്റഡിയിൽ വിട്ടുകിട്ടാനാണ് പോലീസ് നീക്കം.
More in Latest News :