മോസ്കോ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ യാത്രികരെ തിരികെ കൊണ്ടുവരാൻ പുതിയ ബഹിരാകാശ വാഹനം അയക്കുമെന്ന് റഷ്യൻ സ്പേസ് കോർപറേഷൻ റോസ്കോസ്മോസ്. സോയൂസ് എംഎസ് 23 എന്ന പേടകമാണ് അയക്കുന്നത്. ഫെബ്രുവരി 20നാണ് പുതിയ വാഹനം ബഹിരാകാശനിലയത്തിലേക്ക് പുറപ്പെടുക.
സെപ്റ്റംബറിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സോയൂസ് എം.എസ്-22 ബഹിരാകാശ പേടകത്തിന്റെ താപനില ക്രമീകരിക്കുന്ന കൂളന്റ് ചോർന്നതായി ഡിസംബറിൽ കണ്ടെത്തിയിരുന്നു. സോയൂസ് എംഎസ് -22 ബഹിരാകാശ യാത്രികർ ഇല്ലാതെ ഭൂമിയിലേക്ക് തിരിച്ചെത്തിക്കുമെന്ന് റോസ്കോസ്മോസ് അറിയിച്ചു.
സോയൂസ് എംഎസ് -22ലെ മൂന്നു യാത്രികരെയും തിരികെ കൊണ്ടുവരുന്നതിനാണ് സോയൂസ് എം.എസ് 23 അയക്കുന്നത്. റഷ്യൻ ബഹിരാകാശസഞ്ചാരികളായ സെർജി പ്രൊകപ്യേവ്, ദിമിത്രി പെറ്റ്ലിൻ, നാസയുടെ ബഹിരാകാശസഞ്ചാരി ഫ്രാങ്ക് റൂബിയോ എന്നിവരാണ് പേടകത്തിലെ യാത്രികർ.
സെപ്റ്റംബറിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സോയൂസ് എം.എസ്-22 ബഹിരാകാശ പേടകത്തിന്റെ താപനില ക്രമീകരിക്കുന്ന കൂളന്റ് ചോർന്നതായി ഡിസംബറിൽ കണ്ടെത്തിയിരുന്നു. സോയൂസ് എംഎസ് -22 ബഹിരാകാശ യാത്രികർ ഇല്ലാതെ ഭൂമിയിലേക്ക് തിരിച്ചെത്തിക്കുമെന്ന് റോസ്കോസ്മോസ് അറിയിച്ചു.
സോയൂസ് എംഎസ് -22ലെ മൂന്നു യാത്രികരെയും തിരികെ കൊണ്ടുവരുന്നതിനാണ് സോയൂസ് എം.എസ് 23 അയക്കുന്നത്. റഷ്യൻ ബഹിരാകാശസഞ്ചാരികളായ സെർജി പ്രൊകപ്യേവ്, ദിമിത്രി പെറ്റ്ലിൻ, നാസയുടെ ബഹിരാകാശസഞ്ചാരി ഫ്രാങ്ക് റൂബിയോ എന്നിവരാണ് പേടകത്തിലെ യാത്രികർ.