തിരുവനന്തപുരം: ഇടതുമുന്നണി സർക്കാർ രണ്ടരവർഷം പിന്നിടുമ്പോൾ മന്ത്രിസഭാ പുനഃസംഘടന ചർച്ചയാകുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആദ്യഘട്ടത്തിൽ മന്ത്രിയാകുമെന്നു കരുതിയിരുന്ന മൂന്ന് പേരുകളാണ് ഇപ്പോൾ വീണ്ടും സജീവ ചർച്ചയാകുന്നത്.
കോൺഗ്രസ്-എസിലെ കടന്നപ്പളളി രാമചന്ദ്രൻ, എൻസിപിയിലെ തോമസ് കെ.തോമസ്, ലോക് താന്ത്രിക് ജനതാദളിൽനിന്ന് കെ.പി. മോഹനൻ എന്നീ എംഎൽഎമാർ മന്ത്രിപദത്തിൽ എത്തുമോ എന്നതു സംബന്ധിച്ചാണു ചർച്ചകളും അണിയറ നീക്കങ്ങളും ആരംഭിച്ചിട്ടുള്ളത്.
മന്ത്രിപദം സംബന്ധിച്ച വിവാദങ്ങൾ ഏറ്റവും കൂടുതൽ കത്തിനിൽക്കുന്നത് എൻസിപിയിലാണ്. കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിനു ലഭിക്കാനിടയുള്ള മന്ത്രിപദം തെറിപ്പിക്കാൻ എൻസിപിയിൽ അണിയറ നീക്കം നടക്കുന്നുണ്ട്. രണ്ടര വർഷം പിന്നിടുമ്പോൾ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പദവി ഒഴിയുകയും തോമസ് കെ. തോമസിനെ മന്ത്രിയാക്കാനുമായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ ആദ്യഘട്ടത്തിലെ ധാരണ.
ഈ ധാരണ പൊളിച്ചെഴുതാനുള്ള നീക്കമാണ് ഇപ്പോൾ എൻസിപിയിൽ നടന്നുവരുന്നത്. ഒരു ഹോട്ടൽ വ്യവസായിയുടെ നേതൃത്വത്തിലാണു തോമസ് കെ.തോമസിനെതിരേയുള്ള നീക്കങ്ങളെന്നാണ് അദ്ദേഹത്തിന്റെ അനുകൂലികൾ പറയുന്നത്.
ശരദ് പവാർ നേരിട്ട് ദേശീയ വർക്കിംഗ് കമ്മിറ്റിയിൽ വരെ എത്തിച്ച വ്യവസായ പ്രമുഖൻ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റിൽ മത്സരിക്കാൻ നടത്തുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് പുതിയ നീക്കങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്.
ശരദ് പവാറിന്റെയും എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെയും പിന്തുണ ഈ നീക്കങ്ങൾക്കുണ്ടെന്നും പറയപ്പെടുന്നു.
തോമസ് ചാണ്ടി മരിച്ചതോടെയാണ് ഏറെ വിവാദങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ സഹോദരൻകൂടിയായ തോമസ് കെ.തോമസ് കുട്ടനാട്ടിൽ സ്ഥാനാർഥിയാകുന്നതും ജയിക്കുന്നതും. പിണറായി വിജയന്റെ അകമഴിഞ്ഞ പിന്തുണകൊണ്ടു മാത്രമാണ് എൻസിപിയിലെ കടുത്ത ഗ്രൂപ്പിസത്തിനിടയിലും തോമസ് കെ.തോമസിന് കുട്ടനാട്ടിൽ മത്സരിക്കാൻ നറുക്ക് വീണത്.
രണ്ടാം പിണറായി സർക്കാരിൽ ആദ്യ ഘട്ടത്തിൽത്തന്നെ തോമസ് കെ.തോമസ് മന്ത്രിയാകുമെന്ന പ്രചാരണമുണ്ടായിരുന്നുവെങ്കിലും ഒടുവിൽ എ.കെ.ശശീന്ദ്രൻതന്നെ മന്ത്രിയാകുകയായിരുന്നു.
മന്ത്രിമാറ്റം സംബന്ധിച്ച തർക്കങ്ങൾ എൻസിപിയിൽ ചൂടുപിടിക്കുകയാണ്. ഇതിന്റെ അലയൊലികളാണ് ഹരിപ്പാട് തോമസ് കെ.തോമസും ഭാര്യയും പങ്കെടുത്ത ചടങ്ങിലെ വിവാദങ്ങളെന്നാണ് അണിയറയിലെ സംസാരം. തോമസ് ചാണ്ടിയുടെ സഹോദരൻ എന്നതൊഴിച്ചാൽ തോമസ് കെ.തോമസിനു രാഷ്ട്രീയ പ്രവർത്തനത്തിന്റെ ബാലപാഠം പോലും അറിയില്ലെന്നാണ് അദ്ദേഹത്തെ എതിർക്കുന്നവർ പറയുന്നത്.
മന്ത്രിസഭാ പുനഃസംഘടനയിൽ കണ്ണൂർ ജില്ലയിൽനിന്ന് രണ്ട് മന്ത്രിമാർകൂടി വരാനുള്ള സാധ്യതയും തെളിയുന്നുണ്ട്. മന്ത്രി അഹമ്മദ് ദേവർ കോവിലിനു പകരം കണ്ണൂർ എംഎൽഎ കടന്നപ്പള്ളി രാമചന്ദ്രൻ മന്ത്രിയാകാനാണു സാധ്യത. ജനതാദൾ വിഭാഗങ്ങളുടെ ലയനം യാഥാർഥ്യമായാൽ കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനനും മന്ത്രിപദത്തിലെത്തിയേക്കും.
കോൺഗ്രസ്-എസിലെ കടന്നപ്പളളി രാമചന്ദ്രൻ, എൻസിപിയിലെ തോമസ് കെ.തോമസ്, ലോക് താന്ത്രിക് ജനതാദളിൽനിന്ന് കെ.പി. മോഹനൻ എന്നീ എംഎൽഎമാർ മന്ത്രിപദത്തിൽ എത്തുമോ എന്നതു സംബന്ധിച്ചാണു ചർച്ചകളും അണിയറ നീക്കങ്ങളും ആരംഭിച്ചിട്ടുള്ളത്.
മന്ത്രിപദം സംബന്ധിച്ച വിവാദങ്ങൾ ഏറ്റവും കൂടുതൽ കത്തിനിൽക്കുന്നത് എൻസിപിയിലാണ്. കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിനു ലഭിക്കാനിടയുള്ള മന്ത്രിപദം തെറിപ്പിക്കാൻ എൻസിപിയിൽ അണിയറ നീക്കം നടക്കുന്നുണ്ട്. രണ്ടര വർഷം പിന്നിടുമ്പോൾ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പദവി ഒഴിയുകയും തോമസ് കെ. തോമസിനെ മന്ത്രിയാക്കാനുമായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ ആദ്യഘട്ടത്തിലെ ധാരണ.
ഈ ധാരണ പൊളിച്ചെഴുതാനുള്ള നീക്കമാണ് ഇപ്പോൾ എൻസിപിയിൽ നടന്നുവരുന്നത്. ഒരു ഹോട്ടൽ വ്യവസായിയുടെ നേതൃത്വത്തിലാണു തോമസ് കെ.തോമസിനെതിരേയുള്ള നീക്കങ്ങളെന്നാണ് അദ്ദേഹത്തിന്റെ അനുകൂലികൾ പറയുന്നത്.
ശരദ് പവാർ നേരിട്ട് ദേശീയ വർക്കിംഗ് കമ്മിറ്റിയിൽ വരെ എത്തിച്ച വ്യവസായ പ്രമുഖൻ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റിൽ മത്സരിക്കാൻ നടത്തുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് പുതിയ നീക്കങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്.
ശരദ് പവാറിന്റെയും എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെയും പിന്തുണ ഈ നീക്കങ്ങൾക്കുണ്ടെന്നും പറയപ്പെടുന്നു.
തോമസ് ചാണ്ടി മരിച്ചതോടെയാണ് ഏറെ വിവാദങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ സഹോദരൻകൂടിയായ തോമസ് കെ.തോമസ് കുട്ടനാട്ടിൽ സ്ഥാനാർഥിയാകുന്നതും ജയിക്കുന്നതും. പിണറായി വിജയന്റെ അകമഴിഞ്ഞ പിന്തുണകൊണ്ടു മാത്രമാണ് എൻസിപിയിലെ കടുത്ത ഗ്രൂപ്പിസത്തിനിടയിലും തോമസ് കെ.തോമസിന് കുട്ടനാട്ടിൽ മത്സരിക്കാൻ നറുക്ക് വീണത്.
രണ്ടാം പിണറായി സർക്കാരിൽ ആദ്യ ഘട്ടത്തിൽത്തന്നെ തോമസ് കെ.തോമസ് മന്ത്രിയാകുമെന്ന പ്രചാരണമുണ്ടായിരുന്നുവെങ്കിലും ഒടുവിൽ എ.കെ.ശശീന്ദ്രൻതന്നെ മന്ത്രിയാകുകയായിരുന്നു.
മന്ത്രിമാറ്റം സംബന്ധിച്ച തർക്കങ്ങൾ എൻസിപിയിൽ ചൂടുപിടിക്കുകയാണ്. ഇതിന്റെ അലയൊലികളാണ് ഹരിപ്പാട് തോമസ് കെ.തോമസും ഭാര്യയും പങ്കെടുത്ത ചടങ്ങിലെ വിവാദങ്ങളെന്നാണ് അണിയറയിലെ സംസാരം. തോമസ് ചാണ്ടിയുടെ സഹോദരൻ എന്നതൊഴിച്ചാൽ തോമസ് കെ.തോമസിനു രാഷ്ട്രീയ പ്രവർത്തനത്തിന്റെ ബാലപാഠം പോലും അറിയില്ലെന്നാണ് അദ്ദേഹത്തെ എതിർക്കുന്നവർ പറയുന്നത്.
മന്ത്രിസഭാ പുനഃസംഘടനയിൽ കണ്ണൂർ ജില്ലയിൽനിന്ന് രണ്ട് മന്ത്രിമാർകൂടി വരാനുള്ള സാധ്യതയും തെളിയുന്നുണ്ട്. മന്ത്രി അഹമ്മദ് ദേവർ കോവിലിനു പകരം കണ്ണൂർ എംഎൽഎ കടന്നപ്പള്ളി രാമചന്ദ്രൻ മന്ത്രിയാകാനാണു സാധ്യത. ജനതാദൾ വിഭാഗങ്ങളുടെ ലയനം യാഥാർഥ്യമായാൽ കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനനും മന്ത്രിപദത്തിലെത്തിയേക്കും.