കോൽക്കത്ത: പശ്ചിമ ബംഗാളിലെ മാൽഡയിലെ സർക്കാർ സ്കൂളിൽ കുട്ടികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ ചത്ത എലിയെയും പല്ലിയെയും കണ്ടെത്തി.
ഇന്ന് ഉച്ചയ്ക്ക് കുട്ടികൾക്ക് വിതരണം ചെയ്ത ചോറിലാണ് മൃഗങ്ങളെ കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷിതാക്കളും ഗ്രാമവാസികളും സ്കൂളിലേക്ക് ഇരച്ചുകയറി പ്രതിഷേധം നടത്തി. ഏറെ നാളുകളായി സ്കൂളിൽ വിതരണം ചെയ്യുന്നത് മോശം ഭക്ഷണമാണെന്ന് നാട്ടുകാർ ആരോപിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അധികൃതർ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് കുട്ടികൾക്ക് വിതരണം ചെയ്ത ചോറിലാണ് മൃഗങ്ങളെ കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷിതാക്കളും ഗ്രാമവാസികളും സ്കൂളിലേക്ക് ഇരച്ചുകയറി പ്രതിഷേധം നടത്തി. ഏറെ നാളുകളായി സ്കൂളിൽ വിതരണം ചെയ്യുന്നത് മോശം ഭക്ഷണമാണെന്ന് നാട്ടുകാർ ആരോപിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അധികൃതർ അറിയിച്ചു.