തിരുവനന്തപുരം: കൊലപാതക ശ്രമം, മോഷണം, അടിപിടി, വീടുകയറി അതിക്രമം അടക്കമുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ട 33 പ്രതികളെ കൂടി ശിക്ഷാ കാലയളവിൽ ഇളവു നൽകി വിട്ടയയ്ക്കാൻ മന്ത്രിസഭാ യോഗം ഗവർണറോടു ശിപാർശ ചെയ്തു.
വിവിധ ക്രിമിനൽ കേസുകളിലായി ഏഴു വർഷത്തിൽ താഴെ ശിക്ഷ ലഭിച്ചതിനെ തുടർന്നു വിവിധ സെൻട്രൽ ജയിലുകളിൽ കഴിയുന്ന 33 പ്രതികളെ ശിക്ഷാ കാലയളവിൽ ആറു മാസം വരെ ഇളവു നൽകി വിട്ടയയ്ക്കാനാണു ശിപാർശ.
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, പുനരേകീകരണ ദിനം തുടങ്ങിയ വിശേഷ അവസരങ്ങളിൽ തടവുകാർക്കു ശിക്ഷാ ഇളവ് അനുവദിച്ചു വിട്ടയയ്ക്കുന്നതിന്റെ ഭാഗമായിട്ടാണു വീണ്ടും തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനം.
വിവിധ ക്രിമിനൽ കേസുകളിലായി ഏഴു വർഷത്തിൽ താഴെ ശിക്ഷ ലഭിച്ചതിനെ തുടർന്നു വിവിധ സെൻട്രൽ ജയിലുകളിൽ കഴിയുന്ന 33 പ്രതികളെ ശിക്ഷാ കാലയളവിൽ ആറു മാസം വരെ ഇളവു നൽകി വിട്ടയയ്ക്കാനാണു ശിപാർശ.
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, പുനരേകീകരണ ദിനം തുടങ്ങിയ വിശേഷ അവസരങ്ങളിൽ തടവുകാർക്കു ശിക്ഷാ ഇളവ് അനുവദിച്ചു വിട്ടയയ്ക്കുന്നതിന്റെ ഭാഗമായിട്ടാണു വീണ്ടും തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനം.