കോൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത നാഷണൽ സെന്റർ ഫോർ വാട്ടർ, സാനിറ്റേഷൻ ആൻഡ് ക്വാളിറ്റിക്ക് ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖർജിയുടെ പേര് നൽകി കേന്ദ്ര സർക്കാർ. ശ്യാമപ്രസാദ് മുഖർജി നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് വാട്ടർ ആൻഡ് സാനിറ്റേഷൻ എന്നാണ് സ്ഥാപനത്തിന്റെ പുതിയ പേര്.
ഉദ്ഘാടന സമയത്ത് തന്നെ കേന്ദ്രത്തിന് ഈ പേര് നൽകുന്നത് പരിഗണിച്ചിരുന്നെങ്കിലും കാബിനറ്റിന്റെ ഔദ്യോഗിക തീരുമാനം ഇന്നാണ് പുറത്തുവന്നത്.
കോൽക്കത്തയിലെ ഡയമണ്ട് ഹാർബറിലെ എട്ടേക്കർ ക്യാന്പസിലാണ് ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ ശുദ്ധജലപദ്ധതികൾക്ക് സഹായം നൽകാനും സ്വച്ഛ് ഭാരത്, ജൽ ജീവൻ മിഷൻ അടക്കമുള്ള പരിപാടികൾക്ക് കരുത്ത് പകരാനുമാണ് ഇന്‍സ്റ്റിട്യൂട്ട് സ്ഥാപിച്ചത്.
ഉദ്ഘാടന സമയത്ത് തന്നെ കേന്ദ്രത്തിന് ഈ പേര് നൽകുന്നത് പരിഗണിച്ചിരുന്നെങ്കിലും കാബിനറ്റിന്റെ ഔദ്യോഗിക തീരുമാനം ഇന്നാണ് പുറത്തുവന്നത്.
കോൽക്കത്തയിലെ ഡയമണ്ട് ഹാർബറിലെ എട്ടേക്കർ ക്യാന്പസിലാണ് ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ ശുദ്ധജലപദ്ധതികൾക്ക് സഹായം നൽകാനും സ്വച്ഛ് ഭാരത്, ജൽ ജീവൻ മിഷൻ അടക്കമുള്ള പരിപാടികൾക്ക് കരുത്ത് പകരാനുമാണ് ഇന്‍സ്റ്റിട്യൂട്ട് സ്ഥാപിച്ചത്.