+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റേഷൻ കടകളിൽ ഗോതന്പിനു പകരം റാഗി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളിലൂടെ ഗോതന്പിനു പകരം റാഗി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. ഗോതമ്പിനു പകരം കേന്ദ്രം നൽകിയ
റേഷൻ കടകളിൽ ഗോതന്പിനു പകരം റാഗി
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളിലൂടെ ഗോതന്പിനു പകരം റാഗി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. ഗോതമ്പിനു പകരം കേന്ദ്രം നൽകിയ റാഗി സംസ്ഥാനത്ത് എത്തിച്ചശേഷം മില്ലുകളിൽ ശുദ്ധീകരിച്ച് ഒരു കിലോ വീതമുള്ള പാക്കറ്റുകളാക്കിയാണ് റേഷൻകടകൾ മുഖേന വിതരണം ചെയ്യുന്നത്.

നിർത്തലാക്കിയ ഗോതമ്പ് പുനഃസ്ഥാപിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗോതമ്പിന് പകരം അനുവദിച്ച റാഗി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കർണാടകയിലെ ഗോഡൗണിൽ നിന്നാണ് എത്തിക്കേണ്ടത്. എന്നാൽ ആദ്യ തവണ കർണാടകയിൽ പോയി റാഗിയുടെ ഗുണനിലവാരം പരിശോധിച്ച സപ്ലൈകോ ഉദ്യോഗസ്ഥർ തൃപ്തി പ്രകടിപ്പിച്ചില്ല. രണ്ടാമതും പോയി പരിശോധന നടത്തി ഗുണനിലവാരം ബോധ്യപ്പെട്ട 687 മെട്രിക് ടൺ റാഗിയാണ് സംസ്ഥാനത്തേക്ക് കൊണ്ടുവരിക.

സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും ഒരു റേഷൻ കടയിലൂടെ റാഗി ആദ്യഘട്ടത്തിൽ വിതരണം ചെയ്യാനാണ് പദ്ധതിയെന്ന് ഭക്ഷ്യമന്ത്രി വിശദീകരിച്ചു. അരിയും ഗോതമ്പും മുഖ്യഭക്ഷണമായ സംസ്ഥാനത്ത് റാഗി ജനങ്ങൾ എങ്ങനെ സ്വീകരിക്കും എന്നറിഞ്ഞശേഷം വിതരണം വിപുലപ്പെടുത്തണോ എന്ന് തീരുമാനിക്കും.

ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിൽ കൂടുതൽ റേഷൻ കടകൾ വഴി റാഗി വിതരണം ചെയ്യും.
More in Latest News :