ന്യൂഡൽഹി: ആരാണ് യഥാർഥ ശിവസേനയെന്ന ഉദ്ധവ് താക്കറെ- ഏകനാഥ് ഷിൻഡെ തർക്കത്തിൽ ഇടപ്പെടലുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പാർട്ടിയുടെ ചിഹ്നവും, പേരും സംബന്ധിച്ച ഇരുവിഭാഗത്തിന്റെയും വാദം ജനുവരി 17ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കേൾക്കും.
നേരത്തെ, ശിവസേനയെന്ന പേരും ചിഹ്നമായ അന്പും വില്ലും കമ്മീഷൻ മരവിപ്പിച്ചിരുന്നു. ഇരുവിഭാഗങ്ങളും ഇതിൽ അവകാശവാദം ഉന്നയിച്ചതോടെയായിരുന്നു നടപടി.
തുടർന്ന്, ഇരുപക്ഷത്തിനും പുതിയ പേരും ചിഹ്നവും കമ്മീഷൻ അനുവദിച്ചിരുന്നു. ഉദ്ധവ് പക്ഷത്തിന് ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ എന്ന പേരും ചിഹ്നമായി തീപ്പന്തവുമാണ് നൽകിയത്. ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ബാലാസാഹേബഞ്ചി ശിവസേന എന്ന പേരും ചിഹ്നമായി പരിചയും വാളുമാണ് അനുവദിച്ചത്.
നേരത്തെ, ശിവസേനയെന്ന പേരും ചിഹ്നമായ അന്പും വില്ലും കമ്മീഷൻ മരവിപ്പിച്ചിരുന്നു. ഇരുവിഭാഗങ്ങളും ഇതിൽ അവകാശവാദം ഉന്നയിച്ചതോടെയായിരുന്നു നടപടി.
തുടർന്ന്, ഇരുപക്ഷത്തിനും പുതിയ പേരും ചിഹ്നവും കമ്മീഷൻ അനുവദിച്ചിരുന്നു. ഉദ്ധവ് പക്ഷത്തിന് ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ എന്ന പേരും ചിഹ്നമായി തീപ്പന്തവുമാണ് നൽകിയത്. ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ബാലാസാഹേബഞ്ചി ശിവസേന എന്ന പേരും ചിഹ്നമായി പരിചയും വാളുമാണ് അനുവദിച്ചത്.