അഗര്‍ത്തല: ത്രിപുരയില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് സിപിഎം തീരുമാനം. എന്നാൽ ബിജെപി വിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കാന്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കും.
രണ്ട് ദിവസമായി നടക്കുന്ന ത്രിപുര സംസ്ഥാന സമിതി യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പ് സഹകരണത്തെക്കുറിച്ച് ഇന്ന് പ്രഖ്യാപനം ഉണ്ടാകും.
കഴിഞ്ഞ തവണ ബിജെപിയുമായി ഒരു ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമാണ് സിപിഎമ്മിന് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന്റെയും തിപ്ര മോത്ത പാര്‍ട്ടിയുടെയും പിന്തുണ ഉണ്ടെങ്കില്‍ ഇത്തവണ ഭരണം നേടാമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ചാല്‍ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ കൂട്ടായ്മ ഉണ്ടാകായേക്കുമെന്നാണ് സൂചന.
60 സീറ്റാണ് ത്രിപുര നിയമസഭയിലുള്ളത്. 2018 ല്‍ ബിജെപിക്ക് 35 സീറ്റും സിപിഎമ്മിന് 16 സീറ്റും ലഭിച്ചു. 59 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 58 സീറ്റിലും കെട്ടിവച്ച പണം നഷ്ടമായിരുന്നു.
രണ്ട് ദിവസമായി നടക്കുന്ന ത്രിപുര സംസ്ഥാന സമിതി യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പ് സഹകരണത്തെക്കുറിച്ച് ഇന്ന് പ്രഖ്യാപനം ഉണ്ടാകും.
കഴിഞ്ഞ തവണ ബിജെപിയുമായി ഒരു ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമാണ് സിപിഎമ്മിന് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന്റെയും തിപ്ര മോത്ത പാര്‍ട്ടിയുടെയും പിന്തുണ ഉണ്ടെങ്കില്‍ ഇത്തവണ ഭരണം നേടാമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ചാല്‍ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ കൂട്ടായ്മ ഉണ്ടാകായേക്കുമെന്നാണ് സൂചന.
60 സീറ്റാണ് ത്രിപുര നിയമസഭയിലുള്ളത്. 2018 ല്‍ ബിജെപിക്ക് 35 സീറ്റും സിപിഎമ്മിന് 16 സീറ്റും ലഭിച്ചു. 59 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 58 സീറ്റിലും കെട്ടിവച്ച പണം നഷ്ടമായിരുന്നു.