ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ ഉൾപ്പെട്ട പാർട്ടി അംഗങ്ങൾക്കെതിരെ നപടിയെടുത്ത് സിപിഎം. കേസിലെ മുഖ്യപ്രതി ഇജാസ് അഹമ്മദിനെ പാർട്ടിയിൽനിന്നും പുറത്താക്കി. ആലപ്പുഴ സീവ്യൂ വാർഡ് പടിഞ്ഞാറ് ബ്രാഞ്ച് അംഗമായിരുന്നു ഇജാസ്. ഏരിയ കമ്മിറ്റിയംഗവും ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവുമായ എ. ഷാനവാസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ഷാനവാസിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചു. മന്ത്രി സജി ചെറിയാന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിലാണ് തീരുമാനം. ഷാനവാസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.
ഉടനടി അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ജി. ഹരിശങ്കർ, ജി. വേണുഗോപാൽ, കെ.എച്ച്. ബാബുജാൻ എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനു ശേഷം ഷാനവാസിനെതിരെ കൂടുതൽ നടപടി ആലോചിക്കുമെന്ന് ജില്ലാ സെക്രട്ടറി ആര്.നാസര്‍ പറഞ്ഞു.
ഷാനവാസിന്റെ ലോറിയിലാണ് ഇവർ ലഹരി കടന്നത്. എന്നാൽ ലോറി താൻ വാടകയ്ക്കു നൽകിയിരിക്കുകയാണെന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം. എന്നാൽ ഷാനവാസ് ലോറി വാങ്ങിയപ്പോൾ പാർട്ടിയെ അറിയിച്ചിരുന്നില്ലെന്നും വാടകയ്ക്കു നൽകിയപ്പോൾ ജാഗ്രത പുലർത്തിയില്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.
ഷാനവാസിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചു. മന്ത്രി സജി ചെറിയാന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിലാണ് തീരുമാനം. ഷാനവാസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.
ഉടനടി അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ജി. ഹരിശങ്കർ, ജി. വേണുഗോപാൽ, കെ.എച്ച്. ബാബുജാൻ എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനു ശേഷം ഷാനവാസിനെതിരെ കൂടുതൽ നടപടി ആലോചിക്കുമെന്ന് ജില്ലാ സെക്രട്ടറി ആര്.നാസര്‍ പറഞ്ഞു.
ഷാനവാസിന്റെ ലോറിയിലാണ് ഇവർ ലഹരി കടന്നത്. എന്നാൽ ലോറി താൻ വാടകയ്ക്കു നൽകിയിരിക്കുകയാണെന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം. എന്നാൽ ഷാനവാസ് ലോറി വാങ്ങിയപ്പോൾ പാർട്ടിയെ അറിയിച്ചിരുന്നില്ലെന്നും വാടകയ്ക്കു നൽകിയപ്പോൾ ജാഗ്രത പുലർത്തിയില്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.