ന്യൂഡൽഹി: വസീറാബാദിലെ എടിഎം കൗണ്ടറിൽ പണം നിറയ്ക്കാനെത്തിയ വാനിന് കാവൽ നിന്ന സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തി എട്ട് ലക്ഷം രൂപ തട്ടിയെടുത്തു. ജയ് സിംഗ്(55) എന്നയാളാണ് മരിച്ചത്.
ഇന്ന് വൈകിട്ട് ജഗത്പൂർ മേൽപ്പാതയ്ക്ക് സമീപത്തുള്ള ഐസിഐസിഐ ബാങ്കിന്റെ എടിഎം കൗണ്ടറിന് മുന്പിൽ വച്ചാണ് സംഭവം നടന്നത്. വാനിൽ നിന്ന് പണം കൗണ്ടറിലേക്ക് നീക്കുന്നതിനിടെ, സമീപത്തെ റോഡിലൂടെ ബൈക്കിൽ കുതിച്ചെത്തിയ അക്രമി സുരക്ഷാജീവനക്കാരനെ വെടിവച്ച് വീഴ്ത്തി. തുടർന്ന് ഇയാൾ പണവുമായി സ്ഥലത്ത് നിന്ന് കടന്നു.
പ്രദേശവാസികൾ ചേർന്ന് സുരക്ഷാജീവനക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ഇന്ന് വൈകിട്ട് ജഗത്പൂർ മേൽപ്പാതയ്ക്ക് സമീപത്തുള്ള ഐസിഐസിഐ ബാങ്കിന്റെ എടിഎം കൗണ്ടറിന് മുന്പിൽ വച്ചാണ് സംഭവം നടന്നത്. വാനിൽ നിന്ന് പണം കൗണ്ടറിലേക്ക് നീക്കുന്നതിനിടെ, സമീപത്തെ റോഡിലൂടെ ബൈക്കിൽ കുതിച്ചെത്തിയ അക്രമി സുരക്ഷാജീവനക്കാരനെ വെടിവച്ച് വീഴ്ത്തി. തുടർന്ന് ഇയാൾ പണവുമായി സ്ഥലത്ത് നിന്ന് കടന്നു.
പ്രദേശവാസികൾ ചേർന്ന് സുരക്ഷാജീവനക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.