ഗോഹട്ടി: ഐസിസി 2023 ഏകദിന ക്രിക്കറ്റ് പോരാട്ടത്തിലേക്കുള്ള ആദ്യ പരീക്ഷണഘട്ടത്തിന് ഇന്ത്യ ഇറങ്ങുന്നു. ശ്രീലങ്കയ്ക്ക് എതിരായ മൂന്ന് മത്സര ഏകദിന പരന്പരയിലെ ആദ്യ പോരാട്ടം ഇന്ന് ഗോഹട്ടിയിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള മുൻനിര ടീമാണു ലങ്കയ്ക്കെതിരേ ഇറങ്ങുന്നത്.
ശുഭ്മാൻ ഗിൽ ആയിരിക്കും നായകന് ഒപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ഏകദിന ഇരട്ട സെഞ്ചുറി നേടിയ ഇഷാൻ കിഷൻ പുറത്തിരിക്കേണ്ടിവരുമെന്നാണു രോഹിത് നൽകുന്ന സൂചന. ട്വന്റി-20യിൽ വെടിക്കെട്ട് സെഞ്ചുറി നേടിയ സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ എന്നിവരിൽ ഒരാൾ മാത്രമായിരിക്കും പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടാൻ സാധ്യതയുള്ളത്.
അതേസമയം, ട്വന്റി-20യിൽ എന്നതുപോലെ ഏകദിനത്തിലും കരുത്തുറ്റടീമായി മാറുകയാണ് ശ്രീലങ്ക. 2022ൽ ലങ്ക കളിച്ച 10 ഏകദിനത്തിൽ ആറിലും ജയം സ്വന്തമാക്കി. ഓസ്ട്രേലിയയ്ക്കെതിരായ ഹോം സീരീസ് ജയം ഉൾപ്പെടെയാണിത്. സ്വന്തം മണ്ണിൽ ഇന്ത്യ അസാമാന്യ ഫോമിലാണ്. 2020നുശേഷം സ്വന്തം മണ്ണിൽ കളിച്ച 12 ഏകദിനത്തിൽ ഒന്‍പതിലും ഇന്ത്യ ജയം നേടി.
ശുഭ്മാൻ ഗിൽ ആയിരിക്കും നായകന് ഒപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ഏകദിന ഇരട്ട സെഞ്ചുറി നേടിയ ഇഷാൻ കിഷൻ പുറത്തിരിക്കേണ്ടിവരുമെന്നാണു രോഹിത് നൽകുന്ന സൂചന. ട്വന്റി-20യിൽ വെടിക്കെട്ട് സെഞ്ചുറി നേടിയ സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ എന്നിവരിൽ ഒരാൾ മാത്രമായിരിക്കും പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടാൻ സാധ്യതയുള്ളത്.
അതേസമയം, ട്വന്റി-20യിൽ എന്നതുപോലെ ഏകദിനത്തിലും കരുത്തുറ്റടീമായി മാറുകയാണ് ശ്രീലങ്ക. 2022ൽ ലങ്ക കളിച്ച 10 ഏകദിനത്തിൽ ആറിലും ജയം സ്വന്തമാക്കി. ഓസ്ട്രേലിയയ്ക്കെതിരായ ഹോം സീരീസ് ജയം ഉൾപ്പെടെയാണിത്. സ്വന്തം മണ്ണിൽ ഇന്ത്യ അസാമാന്യ ഫോമിലാണ്. 2020നുശേഷം സ്വന്തം മണ്ണിൽ കളിച്ച 12 ഏകദിനത്തിൽ ഒന്‍പതിലും ഇന്ത്യ ജയം നേടി.