തിരുവനന്തപുരം: പട്ടിണി കിടക്കുന്നവരൊന്നും ക്രിക്കറ്റ് കളി കാണേണ്ടെന്നു പറഞ്ഞ കായിക മന്ത്രി അബ്ദുറഹ്മാനെ മുഖ്യമന്ത്രി മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന എല്ലാവരെയും ഞെട്ടിച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഒരു മന്ത്രിയാണ് ഇത് പറഞ്ഞതെന്നും സതീശൻ പറഞ്ഞു.
മര്യാദകേടും അസംബന്ധവുമാണ് മന്ത്രി പറഞ്ഞത്. മൂന്നു നേരവും ഭക്ഷണം കഴിക്കാത്ത ആളുകൾ ഇന്നും നാട്ടിലുണ്ട്. അവരൊന്നും കളി കാണേണ്ടെങ്കിൽ ആർക്കു വേണ്ടിയാണ് ഇതൊക്കെ നടത്തുന്നത്. ചില ക്ലബുകളിൽ സ്യൂട്ടും ബൂട്ടും കോട്ടും ഇടുന്നവർക്ക് മാത്രമെ പ്രവേശനമുള്ളൂവെന്ന് പറയുന്നത് പോലെയാണ് ക്രിക്കറ്റ് മത്സരം കാണുന്നതിൽ നിന്നും പട്ടിണി കിടക്കുന്നവരെ മാറ്റി നിർത്തുമെന്ന് മന്ത്രി പറഞ്ഞത്.
പൊതുപ്രവർത്തകന്റെ നാവിൽ നിന്നാണ് ഇത്തരമൊരു പരാമർശം ഉണ്ടായിരിക്കുന്നത്. എന്നിട്ടും കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെന്നാണ് പറയുന്നത്. മുഖ്യമന്ത്രിക്ക് നാണമുണ്ടോ? പാവങ്ങളെ കുറിച്ച് അസംബന്ധം പറഞ്ഞ മന്ത്രിയെ ഒരു മണിക്കൂർ പോലും ആ കസേരയിൽ ഇരിക്കാൻ മുഖ്യമന്ത്രി അനുവദിക്കരുത്. പട്ടിണി കിടക്കുന്നവർക്ക് വേണ്ടിയുള്ള പാർട്ടിയാണെന്ന് പറയുന്ന സിപിഎമ്മിന് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും സതീശൻ ചോദിച്ചു.
മര്യാദകേടും അസംബന്ധവുമാണ് മന്ത്രി പറഞ്ഞത്. മൂന്നു നേരവും ഭക്ഷണം കഴിക്കാത്ത ആളുകൾ ഇന്നും നാട്ടിലുണ്ട്. അവരൊന്നും കളി കാണേണ്ടെങ്കിൽ ആർക്കു വേണ്ടിയാണ് ഇതൊക്കെ നടത്തുന്നത്. ചില ക്ലബുകളിൽ സ്യൂട്ടും ബൂട്ടും കോട്ടും ഇടുന്നവർക്ക് മാത്രമെ പ്രവേശനമുള്ളൂവെന്ന് പറയുന്നത് പോലെയാണ് ക്രിക്കറ്റ് മത്സരം കാണുന്നതിൽ നിന്നും പട്ടിണി കിടക്കുന്നവരെ മാറ്റി നിർത്തുമെന്ന് മന്ത്രി പറഞ്ഞത്.
പൊതുപ്രവർത്തകന്റെ നാവിൽ നിന്നാണ് ഇത്തരമൊരു പരാമർശം ഉണ്ടായിരിക്കുന്നത്. എന്നിട്ടും കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെന്നാണ് പറയുന്നത്. മുഖ്യമന്ത്രിക്ക് നാണമുണ്ടോ? പാവങ്ങളെ കുറിച്ച് അസംബന്ധം പറഞ്ഞ മന്ത്രിയെ ഒരു മണിക്കൂർ പോലും ആ കസേരയിൽ ഇരിക്കാൻ മുഖ്യമന്ത്രി അനുവദിക്കരുത്. പട്ടിണി കിടക്കുന്നവർക്ക് വേണ്ടിയുള്ള പാർട്ടിയാണെന്ന് പറയുന്ന സിപിഎമ്മിന് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും സതീശൻ ചോദിച്ചു.