മുംബൈ: അടി വാങ്ങിക്കൂട്ടാൻ വിധിച്ച സാധുവിന്റെ വേഷം ഡെസ് ബക്കിംഗ്ഹാമിന്റെ കുട്ടികൾ മഞ്ഞപ്പടയ്ക്ക് ചാർത്തിക്കൊടുത്ത ഐഎസ്എൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വന്പൻ തോൽവി. എതിരില്ലാത്ത നാല് ഗോളുകൾ വഴങ്ങിയാണ് മുംബൈ ഫുട്ബോൾ അരീനയിൽ നിന്ന് ബ്ലാസ്റ്റേഴ്സ് മടങ്ങിയത്.
തുല്യശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിച്ച് ആരംഭിച്ച മത്സരത്തിൽ മുംബൈ സിറ്റി എഫ്സി സമഗ്രാധിപത്യമാണ് കാഴ്ചവച്ചത്. നാലാം മിനിറ്റിൽ ബിപിൻ സിംഗ് തൊടുത്ത ഷോട്ടിന്റെ റീബൗണ്ട് വലയിലെത്തിച്ച് മുൻ ബ്ലാസ്റ്റേഴ്സ് താരമായ ഹോർഹെ പെരേര ഡയസാണ് കൊമ്പമാർക്ക് നേരെയുള്ള "മർദനത്തിന്' തുടക്കമിട്ടത്.
ആറ് മിനിറ്റിനുള്ളിൽ, ചാംഗ്തെ നൽകിയ ക്രോസ് പെനൽറ്റി ബോക്സിന് ഒത്തനടുക്ക് നിന്ന് ഗ്രെഗ് സ്റ്റുവർട്ട് തലകൊണ്ട് ചെത്തിയിട്ടു. പന്തിലേക്ക് അടുക്കണോ വേണ്ടയോ എന്ന ഒരു നിമിഷം ശങ്കിച്ച ഗോളി പ്രഭ്സുഖൻ ഗില്ലിന്റെ ആശയക്കുഴപ്പമാണ് ഗോളിൽ കലാശിച്ചത്.
ടാക്കിളുകൾക്ക് ശ്രമിക്കാതെ, അഹമ്മദ് യാഹുവിനെയും സംഘത്തെയും മധ്യനിരയിൽ അഴിഞ്ഞാടാൻ അനുവദിച്ച കേരളത്തിന് 16-ാം മിനിറ്റിൽ മൂന്നാം പ്രഹരമേറ്റു. ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഉദാരമായി വിട്ടുനൽകിയ കളിസ്ഥലം ഫലപ്രദമായി വിനിയോഗിച്ച ബിപിൻ സിംഗ്, ഇടത്മൂലയിൽ നിന്ന് ചെരിഞ്ഞിരിങ്ങുന്ന ഒരു ഷോട്ട് നിഷ്പ്രയാസം വലയിലെത്തിച്ചു.
സഹൽ അബ്ദുൾ സമദിനും മറ്റ് മുന്നേറ്റനിര താരങ്ങൾക്കും തൊട്ടതെല്ലാം പിഴച്ച മത്സരത്തിൽ ഹർമൻജോത് ഖബ്ര നേതൃത്വം നൽകുന്ന പ്രതിരോധ നിരയും നിരാശപ്പെടുത്തി. 22-ാം മിനിറ്റിൽ യാഹു നൽകിയ ത്രൂ പാസ് ബോക്സിന് നടുവിലൂടെ ഡയസ് വലയിലെത്തിച്ചു.
ആദ്യ പകുതിയിൽ പന്ത് തൊടാൻ പോലും സാധിക്കാതിരുന്ന ബ്ലാസ്റ്റേഴ്സ് കൂടുതൽ ഗോളുകൾ വഴങ്ങുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. മുംബൈ ഗോളിയുടെ മികവും പ്രതിരോധ നിരയുടെ പൂട്ടും തകർക്കാൻ സാധിക്കാതെ വന്നതോടെ 4 - 0 നിലയിൽത്തന്നെ മത്സരം അവസാനിച്ചു. നാല് ഗോൾ വഴങ്ങിയതോടെ മാനസികമായി തളർന്ന ബ്ലാസ്റ്റേഴ്സ് നിരയിൽ പതറാതെ പോരാട്ടം തുടർന്നത് രാഹുൽ കെ.പി, അഡ്രിയാൻ ലൂണ എന്നിവർ മാത്രമാണ്.
ജയത്തോടെ 33 പോയിന്റുമായി ഹൈദരാബാദിനെ മറികടന്ന് ലീഗിൽ ഒന്നാം സ്ഥാനത്തെത്തി മുംബൈ. തുടർച്ചയായ എട്ട് മത്സരങ്ങളിലെ തോൽവിയില്ലാത്ത കുതിപ്പിന് അന്ത്യം വന്ന ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തുടരുന്നു.
തുല്യശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിച്ച് ആരംഭിച്ച മത്സരത്തിൽ മുംബൈ സിറ്റി എഫ്സി സമഗ്രാധിപത്യമാണ് കാഴ്ചവച്ചത്. നാലാം മിനിറ്റിൽ ബിപിൻ സിംഗ് തൊടുത്ത ഷോട്ടിന്റെ റീബൗണ്ട് വലയിലെത്തിച്ച് മുൻ ബ്ലാസ്റ്റേഴ്സ് താരമായ ഹോർഹെ പെരേര ഡയസാണ് കൊമ്പമാർക്ക് നേരെയുള്ള "മർദനത്തിന്' തുടക്കമിട്ടത്.
ആറ് മിനിറ്റിനുള്ളിൽ, ചാംഗ്തെ നൽകിയ ക്രോസ് പെനൽറ്റി ബോക്സിന് ഒത്തനടുക്ക് നിന്ന് ഗ്രെഗ് സ്റ്റുവർട്ട് തലകൊണ്ട് ചെത്തിയിട്ടു. പന്തിലേക്ക് അടുക്കണോ വേണ്ടയോ എന്ന ഒരു നിമിഷം ശങ്കിച്ച ഗോളി പ്രഭ്സുഖൻ ഗില്ലിന്റെ ആശയക്കുഴപ്പമാണ് ഗോളിൽ കലാശിച്ചത്.
ടാക്കിളുകൾക്ക് ശ്രമിക്കാതെ, അഹമ്മദ് യാഹുവിനെയും സംഘത്തെയും മധ്യനിരയിൽ അഴിഞ്ഞാടാൻ അനുവദിച്ച കേരളത്തിന് 16-ാം മിനിറ്റിൽ മൂന്നാം പ്രഹരമേറ്റു. ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഉദാരമായി വിട്ടുനൽകിയ കളിസ്ഥലം ഫലപ്രദമായി വിനിയോഗിച്ച ബിപിൻ സിംഗ്, ഇടത്മൂലയിൽ നിന്ന് ചെരിഞ്ഞിരിങ്ങുന്ന ഒരു ഷോട്ട് നിഷ്പ്രയാസം വലയിലെത്തിച്ചു.
സഹൽ അബ്ദുൾ സമദിനും മറ്റ് മുന്നേറ്റനിര താരങ്ങൾക്കും തൊട്ടതെല്ലാം പിഴച്ച മത്സരത്തിൽ ഹർമൻജോത് ഖബ്ര നേതൃത്വം നൽകുന്ന പ്രതിരോധ നിരയും നിരാശപ്പെടുത്തി. 22-ാം മിനിറ്റിൽ യാഹു നൽകിയ ത്രൂ പാസ് ബോക്സിന് നടുവിലൂടെ ഡയസ് വലയിലെത്തിച്ചു.
ആദ്യ പകുതിയിൽ പന്ത് തൊടാൻ പോലും സാധിക്കാതിരുന്ന ബ്ലാസ്റ്റേഴ്സ് കൂടുതൽ ഗോളുകൾ വഴങ്ങുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. മുംബൈ ഗോളിയുടെ മികവും പ്രതിരോധ നിരയുടെ പൂട്ടും തകർക്കാൻ സാധിക്കാതെ വന്നതോടെ 4 - 0 നിലയിൽത്തന്നെ മത്സരം അവസാനിച്ചു. നാല് ഗോൾ വഴങ്ങിയതോടെ മാനസികമായി തളർന്ന ബ്ലാസ്റ്റേഴ്സ് നിരയിൽ പതറാതെ പോരാട്ടം തുടർന്നത് രാഹുൽ കെ.പി, അഡ്രിയാൻ ലൂണ എന്നിവർ മാത്രമാണ്.
ജയത്തോടെ 33 പോയിന്റുമായി ഹൈദരാബാദിനെ മറികടന്ന് ലീഗിൽ ഒന്നാം സ്ഥാനത്തെത്തി മുംബൈ. തുടർച്ചയായ എട്ട് മത്സരങ്ങളിലെ തോൽവിയില്ലാത്ത കുതിപ്പിന് അന്ത്യം വന്ന ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തുടരുന്നു.