ന്യൂഡൽഹി: കൊടുംതണുപ്പിൽ ചെറിയ കുട്ടിയെ ഷർട്ടില്ലാതെ ഭാരത് ജോഡോ യാത്രയിൽ നടത്തിച്ചതിന് എതിരെ വ്യാപക വിമർശനം. സ്വാതന്ത്ര്യ സമരസേനാനി ചന്ദ്രശേഖർ ആസാദിന്റെ മാതൃകയിലുള്ള വേഷം അണിയിച്ചാണ് കുട്ടിയെ ഷർട്ടിടാതെ മുണ്ട് മാത്രം ധരിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ രാഹുലിനൊപ്പം നടത്തിച്ചത്.
ബിജെപി ദേശീയ നേതാക്കൾ അടക്കം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഉത്തരേന്ത്യയിലെ കൊടുംതണുപ്പിൽ കൊച്ചു കുട്ടിയെ ഷർട്ടും ജാക്കറ്റും ധരിപ്പിക്കാതെ നടത്തിക്കാൻ നാണമില്ലാത്തവർക്ക് മാത്രമേ സാധിക്കൂവെന്ന് ബിജെപി നേതാവ് തജീന്ദർ പാൽ ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിയുടെ ഇത്തരം പബ്ലിസിറ്റി സ്റ്റണ്ട് ഇനിയെങ്കിലും നിർത്തണമെന്നും ബിജെപി പ്രവർത്തകർ ട്വിറ്ററിൽ കുറിച്ചു.
ബിജെപി ദേശീയ നേതാക്കൾ അടക്കം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഉത്തരേന്ത്യയിലെ കൊടുംതണുപ്പിൽ കൊച്ചു കുട്ടിയെ ഷർട്ടും ജാക്കറ്റും ധരിപ്പിക്കാതെ നടത്തിക്കാൻ നാണമില്ലാത്തവർക്ക് മാത്രമേ സാധിക്കൂവെന്ന് ബിജെപി നേതാവ് തജീന്ദർ പാൽ ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിയുടെ ഇത്തരം പബ്ലിസിറ്റി സ്റ്റണ്ട് ഇനിയെങ്കിലും നിർത്തണമെന്നും ബിജെപി പ്രവർത്തകർ ട്വിറ്ററിൽ കുറിച്ചു.
4 डिग्री तापमान में राजनीति के लिए एक बच्चे को कपड़े उतार के घुमाना एक बेशर्म ही कर सकता हैं pic.twitter.com/9ZSzitf3EQ
— Tajinder Pal Singh Bagga (@TajinderBagga) January 6, 2023