തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയേറ്റ് ജനം മരിച്ചുവീഴുന്പോൾ മാത്രം പ്രഹസന സുരക്ഷാ പരിശോധന നടത്തുന്ന കീഴ്വഴക്കം സർക്കാർ അവസാനിപ്പിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മറിച്ച്, വർഷം മുഴുവൻ നീളുന്ന ഭക്ഷ്യസുരക്ഷാ പരിശോധനയാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ- തദ്ദേശ സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുന്നില്ല. അതിനാലാണ് ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുന്നത്. നിസാര പിഴ ഈടാക്കി ഹോട്ടലുകൾക്ക് വീണ്ടും പ്രവർത്താനാനുമതി നൽകുന്നത് വിഷം വിളന്പുന്നവർക്ക് നൽകുന്ന പ്രോത്സാഹനമാണ്.
ഹോട്ടലുകളുടെ കൃത്യമായ വിവരം ശേഖരിക്കുന്നതിലും ഭക്ഷ്യസുരക്ഷാ വകുപ്പ് അലംഭാവം കാട്ടുന്നു. ഭക്ഷണത്തിന്റെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിന് ഗ്രേഡിംഗ് സംവിധാനം എത്രയും വേഗം നടപ്പാക്കുന്നതാണ് ഉചിതമെന്നും സുധാകരൻ പറഞ്ഞു.
ആരോഗ്യ- തദ്ദേശ സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുന്നില്ല. അതിനാലാണ് ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുന്നത്. നിസാര പിഴ ഈടാക്കി ഹോട്ടലുകൾക്ക് വീണ്ടും പ്രവർത്താനാനുമതി നൽകുന്നത് വിഷം വിളന്പുന്നവർക്ക് നൽകുന്ന പ്രോത്സാഹനമാണ്.
ഹോട്ടലുകളുടെ കൃത്യമായ വിവരം ശേഖരിക്കുന്നതിലും ഭക്ഷ്യസുരക്ഷാ വകുപ്പ് അലംഭാവം കാട്ടുന്നു. ഭക്ഷണത്തിന്റെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിന് ഗ്രേഡിംഗ് സംവിധാനം എത്രയും വേഗം നടപ്പാക്കുന്നതാണ് ഉചിതമെന്നും സുധാകരൻ പറഞ്ഞു.