മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന് കമ്മിറ്റി ചെയര്‍മാനായി ചേതര് ശര്‍മയെ നിലനിർത്തി ബിസിസിഐ. എന്നാൽ സെലക്ഷൻ കമ്മിറ്റിയിലെ മറ്റ് അംഗങ്ങളെ പുതുതായി തെരഞ്ഞെടുത്തു. സൗത്ത് സോണിൽ നിന്ന് ശ്രീധരൻ ശരത്, സെൻട്രൽ സോണിൽ നിന്ന് ശിവസുന്ദർ ദാസ്, ഈസ്റ്റിൽ നിന്ന് സുബ്രതോ ബാനർജി, വെസ്റ്റ് സോണിൽ നിന്ന് സലിൽ അങ്കോള എന്നിവരാണ് പാനലിലെ മറ്റ് സെലക്ടർമാർ.
ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമിയില്‍ പുറത്തായതോടെ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റിയെ ബിസിസിഐ പിരിച്ചുവിട്ടിരുന്നു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിനെയാണ് ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അവസാനം തെരഞ്ഞെടുത്തത്. എന്നാല്‍ ശ്രീലങ്കക്കെതിരായ പരമ്പരക്ക് മുമ്പ് പുതിയ സെലക്ഷന് കമ്മിറ്റിയെ കണ്ടെത്തെനാവാഞ്ഞതോടെ ഈ പരമ്പരക്കുള്ള ടീമിനെയും ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്.
ഇതിനുശേഷം പുതിയ സെലക്ടര്‍മാര്‍ക്കായി ബിസിസിഐ അപേക്ഷ ക്ഷണിക്കുകയും അശോക് മല്‍ഹോത്ര, ജതിന് പരഞ്ജ്പെ, സുലക്ഷണ നായിക്ക് എന്നിവരടങ്ങിയ ഉപദേശക സമിതി മുന്‍ താരങ്ങളുടെ അഭിമുഖങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ പ്രമുഖ താരങ്ങളാരും അഭിമുഖത്തിന് എത്തിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകൾ.
സെലക്ഷന് കമ്മിറ്റി ചെയര്‍മാനായി നിയമിക്കപ്പെടുന്ന വ്യക്തിക്ക് 1.25 കോടി രൂപയാണ് വാര്‍ഷിക പ്രതിഫലമായി ലഭിക്കുക. കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ക്ക് 1 കോടി രൂപയും വാര്‍ഷിക പ്രതിഫലമായി ലഭിക്കും.
ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമിയില്‍ പുറത്തായതോടെ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റിയെ ബിസിസിഐ പിരിച്ചുവിട്ടിരുന്നു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിനെയാണ് ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അവസാനം തെരഞ്ഞെടുത്തത്. എന്നാല്‍ ശ്രീലങ്കക്കെതിരായ പരമ്പരക്ക് മുമ്പ് പുതിയ സെലക്ഷന് കമ്മിറ്റിയെ കണ്ടെത്തെനാവാഞ്ഞതോടെ ഈ പരമ്പരക്കുള്ള ടീമിനെയും ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്.
ഇതിനുശേഷം പുതിയ സെലക്ടര്‍മാര്‍ക്കായി ബിസിസിഐ അപേക്ഷ ക്ഷണിക്കുകയും അശോക് മല്‍ഹോത്ര, ജതിന് പരഞ്ജ്പെ, സുലക്ഷണ നായിക്ക് എന്നിവരടങ്ങിയ ഉപദേശക സമിതി മുന്‍ താരങ്ങളുടെ അഭിമുഖങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ പ്രമുഖ താരങ്ങളാരും അഭിമുഖത്തിന് എത്തിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകൾ.
സെലക്ഷന് കമ്മിറ്റി ചെയര്‍മാനായി നിയമിക്കപ്പെടുന്ന വ്യക്തിക്ക് 1.25 കോടി രൂപയാണ് വാര്‍ഷിക പ്രതിഫലമായി ലഭിക്കുക. കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ക്ക് 1 കോടി രൂപയും വാര്‍ഷിക പ്രതിഫലമായി ലഭിക്കും.