മോസ്കോ: അധിനിവേശ പ്രദേശങ്ങൾ റഷ്യയുടേതെന്ന് അംഗീകരിക്കാമെങ്കിൽ യുക്രെയ്നുമായി ചർച്ച ആകാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഫോണിൽ സംസാരിച്ച തുർക്കി പ്രസിഡന്റ് എർദോഗനോടാണു പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.
പാശ്ചാത്യശക്തികൾ യുക്രെയ്ന് ആയുധങ്ങൾ നല്കുന്നത് പ്രകോപനപരമാണെന്നും പുടിൻ പറഞ്ഞു. യുക്രെയ്നിൽ നിന്നും റഷ്യയിൽ നിന്നും ധാന്യക്കയറ്റുമതി പുനരാരംഭിക്കുന്നതും തുർക്കി പ്രസിഡന്റുമായുള്ള ഫോൺ സംഭാഷണത്തിൽ ചർച്ചയായി.
ഒക്ടോബറിൽ യുക്രെയ്ൻ ക്രിമിയയിൽ ആക്രമണം നടത്തിയതിനെത്തുടർന്ന് റഷ്യ ധാന്യക്കയറ്റുമതി ഉടമ്പടിയിൽ നിന്നു പിന്മാറുകയായിരുന്നു.
പാശ്ചാത്യശക്തികൾ യുക്രെയ്ന് ആയുധങ്ങൾ നല്കുന്നത് പ്രകോപനപരമാണെന്നും പുടിൻ പറഞ്ഞു. യുക്രെയ്നിൽ നിന്നും റഷ്യയിൽ നിന്നും ധാന്യക്കയറ്റുമതി പുനരാരംഭിക്കുന്നതും തുർക്കി പ്രസിഡന്റുമായുള്ള ഫോൺ സംഭാഷണത്തിൽ ചർച്ചയായി.
ഒക്ടോബറിൽ യുക്രെയ്ൻ ക്രിമിയയിൽ ആക്രമണം നടത്തിയതിനെത്തുടർന്ന് റഷ്യ ധാന്യക്കയറ്റുമതി ഉടമ്പടിയിൽ നിന്നു പിന്മാറുകയായിരുന്നു.