എറണാകുളം: ഓഹരി നിക്ഷേപത്തിന്റെ പേരിൽ 200 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ദമ്പതികൾ പിടിയിൽ. തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഗ്രൂപ്പ് നടത്തിപ്പുകാരൻ എബിൻ വർഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരാണ് ഡൽഹി വിമാനത്താവളത്തിൽ പിടിയിലായത്.
ദുബായിൽനിന്ന് രാത്രി ഏഴരയോടെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് ഇവർ പിടിയിലായത്. പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയതിനെ തുടർന്ന് എയർപോർട്ടിൽ പ്രതികളെ തടഞ്ഞ് തൃക്കാക്കര പോലീസിന് കൈമാറുകയായിരുന്നു.
തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഫിൻകോർപ്പ്, മാസ്റ്റേഴ്സ് ഫിൻ സെർവ്, മാസ്റ്റേഴ്സ് ഫിൻ കെയർ തുടങ്ങിയ സ്ഥാപനങ്ങൾ വഴിയായിരുന്നു തട്ടിപ്പ്. സ്റ്റോക്ക് മാർക്കറ്റ് ഇടനിലക്കാരനായി രണ്ടു ലക്ഷം മുതൽ മൂന്ന് കോടി രൂപ വരെ നിക്ഷേപകരിൽ നിന്ന് വാങ്ങി.
2014 ൽ തുടങ്ങിയ സ്ഥാപനം 2022 മാർച്ച് വരെ ഓഹരിയിൽ റിട്ടേണുകൾ നൽകി. നവംബർ അവസാനത്തോടെ നടത്തിപ്പുകാർ മുങ്ങി. 30 കോടിയായിരുന്നു ആദ്യം പുറത്തുവന്ന തട്ടിപ്പിന്റെ വ്യാപ്തി. നവംബർ 29-ഓടെ മാസ്റ്റേഴ്സ്ഗ്രൂപ്പ് നടത്തിപ്പുകാരൻ എബിൻ വർഗീസ് ഭാര്യ ശ്രീരഞ്ജിനിക്കൊപ്പം രാജ്യം വിട്ടു.
ദുബായിൽനിന്ന് രാത്രി ഏഴരയോടെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് ഇവർ പിടിയിലായത്. പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയതിനെ തുടർന്ന് എയർപോർട്ടിൽ പ്രതികളെ തടഞ്ഞ് തൃക്കാക്കര പോലീസിന് കൈമാറുകയായിരുന്നു.
തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഫിൻകോർപ്പ്, മാസ്റ്റേഴ്സ് ഫിൻ സെർവ്, മാസ്റ്റേഴ്സ് ഫിൻ കെയർ തുടങ്ങിയ സ്ഥാപനങ്ങൾ വഴിയായിരുന്നു തട്ടിപ്പ്. സ്റ്റോക്ക് മാർക്കറ്റ് ഇടനിലക്കാരനായി രണ്ടു ലക്ഷം മുതൽ മൂന്ന് കോടി രൂപ വരെ നിക്ഷേപകരിൽ നിന്ന് വാങ്ങി.
2014 ൽ തുടങ്ങിയ സ്ഥാപനം 2022 മാർച്ച് വരെ ഓഹരിയിൽ റിട്ടേണുകൾ നൽകി. നവംബർ അവസാനത്തോടെ നടത്തിപ്പുകാർ മുങ്ങി. 30 കോടിയായിരുന്നു ആദ്യം പുറത്തുവന്ന തട്ടിപ്പിന്റെ വ്യാപ്തി. നവംബർ 29-ഓടെ മാസ്റ്റേഴ്സ്ഗ്രൂപ്പ് നടത്തിപ്പുകാരൻ എബിൻ വർഗീസ് ഭാര്യ ശ്രീരഞ്ജിനിക്കൊപ്പം രാജ്യം വിട്ടു.