മുംബൈ: ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഓപ്പണർ ശുഭ്മാൻ ഗില്ലും പേസർ ശിവം മവിയും ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കും. മലയാളി താരം സഞ്ജു സാംസണും അന്തിമ ഇലവനിൽ സ്ഥാനം നേടി.
ഇഷാൻ കിഷനൊപ്പം ഗിൽ ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ഹർദിക് പാണ്ഡ്യ നയിക്കുന്ന ടീമിൽ രണ്ടാം സ്പിന്നറും ഓൾറൗണ്ടറുമായി അക്ഷർ പട്ടേൽ സ്ഥാനം നേടി. ഇതോടെ വാഷിംഗ്ടൺ സുന്ദറിന് ടീമിൽ സ്ഥാനം ലഭിച്ചില്ല.
സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ അർഷദീപ് സിംഗിനെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയിട്ടില്ല. ദസൂൻ ഷാനക നയിക്കുന്ന ലങ്കൻ ടീമിൽ പ്രമുഖരെല്ലാം അണിനിരക്കുന്നുണ്ട്.
ഇഷാൻ കിഷനൊപ്പം ഗിൽ ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ഹർദിക് പാണ്ഡ്യ നയിക്കുന്ന ടീമിൽ രണ്ടാം സ്പിന്നറും ഓൾറൗണ്ടറുമായി അക്ഷർ പട്ടേൽ സ്ഥാനം നേടി. ഇതോടെ വാഷിംഗ്ടൺ സുന്ദറിന് ടീമിൽ സ്ഥാനം ലഭിച്ചില്ല.
സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ അർഷദീപ് സിംഗിനെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയിട്ടില്ല. ദസൂൻ ഷാനക നയിക്കുന്ന ലങ്കൻ ടീമിൽ പ്രമുഖരെല്ലാം അണിനിരക്കുന്നുണ്ട്.