+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം; കുറ്റക്കാർക്കെതിരെ കടുത്ത നടപടി വേണമെന്ന് പിതാവ്

കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പിതാവ് ചന്ദ്രന്‍. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും ഈ ഗ
ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം; കുറ്റക്കാർക്കെതിരെ കടുത്ത നടപടി വേണമെന്ന് പിതാവ്
കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പിതാവ് ചന്ദ്രന്‍. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും ഈ ഗതികേട് ഇനി ആര്‍ക്കും സംഭവിക്കരുതെന്നും ചന്ദ്രന്‍ പറഞ്ഞു.

കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത് ഭക്ഷണം കഴിച്ച രശ്മി രാജാണ് മരിച്ചത്. അല്‍ഫാം ആണ് രശ്മി കഴിച്ചത്.

ഭക്ഷണം കഴിച്ച് രാത്രിയായപ്പോള്‍ ഛര്‍ദ്ദിലും വയറിളക്കവുമുണ്ടായി. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഞായറാഴ്ച വെന്‍റിലേറ്ററിലേയ്ക്കു മാറ്റി. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് മരണം.

രശ്മിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

തിരുവാര്‍പ്പ് പാലത്തറ രാജു- അംബിക ദമ്പതികളുടെ മകളാണ് രശ്മി രാജ്.
More in Latest News :