തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ ദുരൂഹ മരണത്തിൽ പോലീസിനെതിരെ ആരോപണം ഉന്നയി ച്ച് കുടുംബം. മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ് പറഞ്ഞ് വിശ്വസിപ്പിച്ചു. ശരീരത്തിലെ പരിക്കുകളുടെ കാര്യം അന്വേഷണ സംഘം മറച്ചുവച്ചു. നയനയുടെ മരണം പുനഃരന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
അതേസമയം, ദുരൂഹ മരണത്തിൽ പോലീസിന്റെ രേഖകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സിറ്റി പോലീസ് കമ്മീഷണർ നിർദേശം നൽകിയിട്ടുണ്ട്. ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ജെ.കെ. ദിനിലിനാണ് അന്വേഷണ ചുമതല. കേസ് സംബന്ധിച്ച ഫയൽ പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് കമ്മീഷണറുടെ നിർദേശം.
2019 ലാണ് നയന സൂര്യയെ ആൽത്തറ ജംഗ്ഷനിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മ്യൂസിയം പോലീസാണ് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയത്. അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു വീട്. നാട്ടുകാരും ബന്ധുക്കളും വാതിൽ തള്ളിത്തുറന്ന് അകത്ത് കടന്നാണ് നയനയെ പുറത്തെടുത്തത്.
നയനയുടെ കഴുത്തിൽ ക്ഷതം ഏറ്റിരുന്നു എന്നതുൾപ്പെടെയുള്ള വിവരങ്ങൾ സുഹൃത്തുക്കളും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉൾപ്പെടെ മുറിവുകളുടെ വിവരങ്ങൾ ഉണ്ടായിട്ടും പോലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്നാണ് സുഹൃത്തുക്കളും ആരോപണം ഉന്നയിച്ചത്.
നയനയുടെ മരണം കൊലപാതകമാണെന്നാണ് സുഹൃത്തുക്കൾ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ആരോപിച്ചിരുന്നത്. മാധ്യമവാർത്തകളെ തുടർന്നാണ് നയനസൂര്യയുടെ മരണം സംബന്ധിച്ച ഫയലുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷണർ നിർദേശം നൽകിയത്.
എന്നാൽ തുടർ അന്വേഷണം ആവശ്യപ്പെട്ട് ആരും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
അതേസമയം, ദുരൂഹ മരണത്തിൽ പോലീസിന്റെ രേഖകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സിറ്റി പോലീസ് കമ്മീഷണർ നിർദേശം നൽകിയിട്ടുണ്ട്. ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ജെ.കെ. ദിനിലിനാണ് അന്വേഷണ ചുമതല. കേസ് സംബന്ധിച്ച ഫയൽ പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് കമ്മീഷണറുടെ നിർദേശം.
2019 ലാണ് നയന സൂര്യയെ ആൽത്തറ ജംഗ്ഷനിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മ്യൂസിയം പോലീസാണ് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയത്. അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു വീട്. നാട്ടുകാരും ബന്ധുക്കളും വാതിൽ തള്ളിത്തുറന്ന് അകത്ത് കടന്നാണ് നയനയെ പുറത്തെടുത്തത്.
നയനയുടെ കഴുത്തിൽ ക്ഷതം ഏറ്റിരുന്നു എന്നതുൾപ്പെടെയുള്ള വിവരങ്ങൾ സുഹൃത്തുക്കളും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉൾപ്പെടെ മുറിവുകളുടെ വിവരങ്ങൾ ഉണ്ടായിട്ടും പോലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്നാണ് സുഹൃത്തുക്കളും ആരോപണം ഉന്നയിച്ചത്.
നയനയുടെ മരണം കൊലപാതകമാണെന്നാണ് സുഹൃത്തുക്കൾ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ആരോപിച്ചിരുന്നത്. മാധ്യമവാർത്തകളെ തുടർന്നാണ് നയനസൂര്യയുടെ മരണം സംബന്ധിച്ച ഫയലുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷണർ നിർദേശം നൽകിയത്.
എന്നാൽ തുടർ അന്വേഷണം ആവശ്യപ്പെട്ട് ആരും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.