+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുവാരസ് ഇനി ബ്രസീലിൽ കളിക്കും; ഗ്രെമിയോയുമായി കരാർ ഒപ്പിട്ടു

സാവോ പോളോ: ഉറുഗ്വെ സൂപ്പർ താരം ലൂയി സുവാരസ് ബ്രസീൽ ക്ലബ്ബിൽ. ബ്രസീൽ സീരി എ ടീമായ ഗ്രെമിയോയുമായി 35കാരനായ സുവാരസ് കരാർ ഒപ്പുവച്ചു. പുതിയ ജഴ്സിയിൽ ജനുവരി 17
സുവാരസ് ഇനി ബ്രസീലിൽ കളിക്കും; ഗ്രെമിയോയുമായി കരാർ ഒപ്പിട്ടു
സാവോ പോളോ: ഉറുഗ്വെ സൂപ്പർ താരം ലൂയി സുവാരസ് ബ്രസീൽ ക്ലബ്ബിൽ. ബ്രസീൽ സീരി എ ടീമായ ഗ്രെമിയോയുമായി 35കാരനായ സുവാരസ് കരാർ ഒപ്പുവച്ചു. പുതിയ ജഴ്സിയിൽ ജനുവരി 17നാകും സുവാരസിന്‍റെ അരങ്ങേറ്റ മത്സരം.

ലിവർപൂൾ, ബാഴ്സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ വന്പൻ ക്ലബുകളുടെ ഭാഗമായിരുന്ന സുവാരസ്, ഉറുഗ്വെ ക്ലബായ നാസിയോണലിലാണ് അവസാനം കളിച്ചത്. 16 മത്സരങ്ങളിൽ ടീമിനായി എട്ടു ഗോളുകൾ നേടി. ടീമിന് ഉറുഗ്വായ് ചാമ്പ്യൻഷിപ്പും നൽകിയാണ് ബ്രസീലിലേക്ക് പറക്കുന്നത്.

ഖത്തർ ലോകകപ്പിൽ ഉറുഗ്വായ് മുന്നേറ്റത്തിലെ സ്ഥിര സാന്നിധ്യമായിരുന്ന സുവാരസ് മൂന്നു കളികളിലും ഇറങ്ങിയെങ്കിലും സ്കോർ ചെയ്യാനായിരുന്നില്ല.
More in Latest News :