ശ്രീനഗർ: ജമ്മുകാഷ്മീരില്‍ ഭീകരാക്രമണമുണ്ടായ സ്ഥലം എന്‍ഐഎ സന്ദര്‍ശിക്കും. രജൗരി ജില്ലയിലെ അപ്പര്‍ ധാൻഗ്രിയിലാണ് എൻഐഎ സംഘമെത്തുക.
എൻഐഎയുടെ കാഷ്മീർ ബ്രാഞ്ചിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നോ നാളെയോ സ്ഥലത്തെത്തുമെന്നാണ് റിപ്പോർട്ട്.
അപ്പർ ധാൻഗ്രിയിലുണ്ടായ രണ്ട് ഭീകരാക്രമണങ്ങളിൽ ഒരു കുട്ടി ഉൾപ്പടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം അപ്പർ ധാൻഗ്രിയിലെ ഹയർസെക്കൻഡറി സ്കൂളിനു സമീപമുള്ള മൂന്നു വീടുകൾക്ക് നേരെ ഭീകരർ വെടിവച്ചതാണ് ആദ്യത്തെ ഭീകരാക്രമണം.
തോക്കുമായെത്തിയ രണ്ട് തീവ്രവാദികളാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ഒൻപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു.
തുടർന്ന് ധാന്‍ഗ്രിയില്‍ ഇന്ന് രാവിലെയുണ്ടായ ഭീകരാക്രമണത്തിലാണ് ഒരു കുട്ടി കൊല്ലപ്പെട്ടത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
എൻഐഎയുടെ കാഷ്മീർ ബ്രാഞ്ചിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നോ നാളെയോ സ്ഥലത്തെത്തുമെന്നാണ് റിപ്പോർട്ട്.
അപ്പർ ധാൻഗ്രിയിലുണ്ടായ രണ്ട് ഭീകരാക്രമണങ്ങളിൽ ഒരു കുട്ടി ഉൾപ്പടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം അപ്പർ ധാൻഗ്രിയിലെ ഹയർസെക്കൻഡറി സ്കൂളിനു സമീപമുള്ള മൂന്നു വീടുകൾക്ക് നേരെ ഭീകരർ വെടിവച്ചതാണ് ആദ്യത്തെ ഭീകരാക്രമണം.
തോക്കുമായെത്തിയ രണ്ട് തീവ്രവാദികളാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ഒൻപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു.
തുടർന്ന് ധാന്‍ഗ്രിയില്‍ ഇന്ന് രാവിലെയുണ്ടായ ഭീകരാക്രമണത്തിലാണ് ഒരു കുട്ടി കൊല്ലപ്പെട്ടത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.