ന്യൂഡൽഹി: പാക്കിസ്ഥാനിൽ ഹിന്ദു യുവതിയെ പീഡിപ്പിച്ചതിന് ശേഷം തലവെട്ടിമാറ്റി ക്രൂരമായി കൊലപ്പെടുത്തി. സിൻജോറോ പട്ടണത്തിലാണ് ദാരുണമായ സംഭവം നടന്നത്. ദയാ ഭേൽ (40) എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് സംഭവസ്ഥലം സന്ദർശിച്ച പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ (പിപിപി) സെനറ്റർ കൃഷ്ണ കുമാരി പറഞ്ഞു.
ആക്രമികൾ ദയാ ഭേലിന്റെ തല വെട്ടി മാറ്റിയതിന് പുറമെ, ഇവരുടെ സ്തനങ്ങൾ അറുത്ത് കളയുകയും മുഖത്തെയും ശരീരത്തിലെയും തൊലി ഉരിഞ്ഞുമാറ്റുകയും ചെയ്തു.
മൃതദേഹം ഗോതമ്പുപാടത്ത് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഭീൽ ഗോത്ര വിഭാഗത്തിൽ പെടുന്ന ദിയ വിധവയും 5 കുട്ടികളുടെ മാതാവുമാണ്.
സംഭവത്തിൽ, ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പാക്കിസ്ഥാൻ നിറവേറ്റണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. സംഭവത്തിന്റെ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ആക്രമികൾ ദയാ ഭേലിന്റെ തല വെട്ടി മാറ്റിയതിന് പുറമെ, ഇവരുടെ സ്തനങ്ങൾ അറുത്ത് കളയുകയും മുഖത്തെയും ശരീരത്തിലെയും തൊലി ഉരിഞ്ഞുമാറ്റുകയും ചെയ്തു.
മൃതദേഹം ഗോതമ്പുപാടത്ത് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഭീൽ ഗോത്ര വിഭാഗത്തിൽ പെടുന്ന ദിയ വിധവയും 5 കുട്ടികളുടെ മാതാവുമാണ്.
സംഭവത്തിൽ, ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പാക്കിസ്ഥാൻ നിറവേറ്റണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. സംഭവത്തിന്റെ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.