+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചന്ദ്രബാബു നായിഡു രാഷ്ട്രീയ നേട്ടത്തിന് എട്ട് പേരെ കൊന്നു: ജഗൻ മോഹൻ

ഹൈദരാബാദ്: പ്രശസ്തനാകാനുള്ള ചന്ദ്രബാബു നായിഡുവിന്‍റെ മോഹമാണ് നെല്ലൂരിൽ എട്ടു പേരുടെ മരണത്തിനിടയാക്കിയതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി
ചന്ദ്രബാബു നായിഡു രാഷ്ട്രീയ നേട്ടത്തിന് എട്ട് പേരെ കൊന്നു: ജഗൻ മോഹൻ
ഹൈദരാബാദ്: പ്രശസ്തനാകാനുള്ള ചന്ദ്രബാബു നായിഡുവിന്‍റെ മോഹമാണ് നെല്ലൂരിൽ എട്ടു പേരുടെ മരണത്തിനിടയാക്കിയതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി.

സംഭവത്തിൽ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) അധ്യക്ഷൻ എൻ.ചന്ദ്രബാബു നായിഡു ഉടൻ പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചന്ദ്രബാബു നായിഡുവിന്‍റെ "പബ്ലിസിറ്റി മാനിയ' ദുരന്തത്തിന് കാരണമായി. അദ്ദേഹം ഉടൻ തന്നെ പരസ്യമായി മാപ്പ് പറയണം-ജഗൻ ആവശ്യപ്പെട്ടു.

ചന്ദ്രബാബു നായിഡു തന്‍റെ രാഷ്ട്രീയ നേട്ടങ്ങൾക്കായി എട്ട് പേരെ കൊലപ്പെടുത്തി. ഇത് നിന്ദ്യവും ലജ്ജാകരവുമാണ്. ഫോട്ടോ ഷൂട്ടിന് വേണ്ടി, ഡ്രോൺ ഷോട്ടിന്, കുറച്ച് ആളുകളെ നിരവധി പേർ ഉണ്ടായിരുന്നു എന്ന് കാണിക്കാൻ ഇടുങ്ങിയ വഴിയിലേക്ക് തള്ളിവിട്ടു. അവരുടെ വാഹനം ബാരിക്കേഡ് പോലെ ഉപയോഗിച്ചു. എട്ടുപേരെ കൊന്നു. ഇതിലും മോശമായത് വേറെ ഉണ്ടാകുമോ? ജഗൻ ചോദിച്ചു.

ചന്ദ്രബാബു നായിഡുവിന്‍റെ റോഡ് ഷോയ്ക്കിടെയായിരുന്നു ദുരന്തം സംഭവിച്ചത്. തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ ഉൾപ്പെടെ എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തിരക്കിനിടെ ഓടയിൽ വീണാണ് എട്ടുപേരും മരിച്ചത്.

ബുധനാഴ്ച വൈകിട്ട് നായിഡുവിന്‍റെ വാഹനവ്യൂഹം ഈ പ്രദേശത്തിലൂടെ കടന്നുപോകുമ്പോഴാണ് തിരക്കുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചിച്ചു. സംഭവത്തെ തുടർന്ന് റോഡ് ഷോ റദ്ദാക്കിയ നായിഡു, മരിച്ചവരുടെ കുടുംബങ്ങൾക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
More in Latest News :