മുംബൈ: പ്രശസ്ത സീരിയൽ നടി തുനീഷ ശർമ മരിച്ച കേസിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന മുൻ കാമുകനും നടനുമായ ഷീസാൻ ഖാന്റെ കസ്റ്റഡി കാലാവധി ഒരു ദിവസം കൂടി നീട്ടി. മുംബൈ വാസായ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടണമെന്ന പോലീസിന്റെ ആവശ്യം അംഗീകരിച്ചത്.
ഡിസംബർ 23-ന് ഷൂട്ടിംഗ് സെറ്റിലെ മേക്കപ്പ് മുറിയിൽ തുനീഷ ജീവനൊടുക്കുന്നതിന് 15 മിനിറ്റ് മാത്രം മുന്പ് ഷീസാൻ അവരെ മർദിച്ചുവെന്ന് തുനീഷയുടെ അമ്മയും സഹോദരിയും ആരോപിച്ചിരുന്നു. ഇവർ നടത്തിയ വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടിയാണ് കസ്റ്റഡി നീട്ടണമെന്ന് പോലീസ് ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടത്.
ഡിസംബർ 24-ന് അറസ്റ്റിലായ ഷീസാനെ നാല് ദിവസത്തെ കസ്റ്റഡിയിലാണ് കോടതി വിട്ടത്. തുടർന്ന് രണ്ട് തവണ കോടതി കസ്റ്റഡി കാലാവധി നീട്ടിനൽകി.
മാധ്യമങ്ങളുമായി സംവദിച്ച തുനീഷയുടെ ബന്ധുക്കൾ, ഷീസാൻ തുനീഷയെ മതംമാറ്റത്തിന് നിർബന്ധിച്ചുവെന്നും ജീവനൊടുക്കാൻ പ്രേരിപ്പിച്ചെന്നും ആരോപണം ഉയർത്തിയിരുന്നു. വിലയേറിയ സമ്മാനങ്ങൾ ആവശ്യപ്പെട്ട് ഷീസാൻ തുനീഷയെ സമ്മർദത്തിലാക്കിയെന്നും ഇവർ പറഞ്ഞു.
എന്നാൽ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും ഷീസാന്റെ നിരപരാധിത്വം ഉടൻ തെളിയുമെന്നും അദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. ഷീസാന് മറ്റൊരു കാമുകിയുണ്ടെന്നതടക്കമുള്ള ആരോപണങ്ങൾ വ്യാജമാണെന്നും ഷൂട്ടിംഗ് സെറ്റിലെ സിസിടിവി ദൃശ്യങ്ങൾ സത്യം തെളിയിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.
ഡിസംബർ 23-ന് ഷൂട്ടിംഗ് സെറ്റിലെ മേക്കപ്പ് മുറിയിൽ തുനീഷ ജീവനൊടുക്കുന്നതിന് 15 മിനിറ്റ് മാത്രം മുന്പ് ഷീസാൻ അവരെ മർദിച്ചുവെന്ന് തുനീഷയുടെ അമ്മയും സഹോദരിയും ആരോപിച്ചിരുന്നു. ഇവർ നടത്തിയ വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടിയാണ് കസ്റ്റഡി നീട്ടണമെന്ന് പോലീസ് ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടത്.
ഡിസംബർ 24-ന് അറസ്റ്റിലായ ഷീസാനെ നാല് ദിവസത്തെ കസ്റ്റഡിയിലാണ് കോടതി വിട്ടത്. തുടർന്ന് രണ്ട് തവണ കോടതി കസ്റ്റഡി കാലാവധി നീട്ടിനൽകി.
മാധ്യമങ്ങളുമായി സംവദിച്ച തുനീഷയുടെ ബന്ധുക്കൾ, ഷീസാൻ തുനീഷയെ മതംമാറ്റത്തിന് നിർബന്ധിച്ചുവെന്നും ജീവനൊടുക്കാൻ പ്രേരിപ്പിച്ചെന്നും ആരോപണം ഉയർത്തിയിരുന്നു. വിലയേറിയ സമ്മാനങ്ങൾ ആവശ്യപ്പെട്ട് ഷീസാൻ തുനീഷയെ സമ്മർദത്തിലാക്കിയെന്നും ഇവർ പറഞ്ഞു.
എന്നാൽ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും ഷീസാന്റെ നിരപരാധിത്വം ഉടൻ തെളിയുമെന്നും അദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. ഷീസാന് മറ്റൊരു കാമുകിയുണ്ടെന്നതടക്കമുള്ള ആരോപണങ്ങൾ വ്യാജമാണെന്നും ഷൂട്ടിംഗ് സെറ്റിലെ സിസിടിവി ദൃശ്യങ്ങൾ സത്യം തെളിയിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.