കോട്ടയം: കാവി മുണ്ട് ഉടുക്കുന്നവരും കുറി അണിഞ്ഞവരും ബിജെപിയാണെന്ന് ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
അമ്പലത്തിൽ പോകുന്നത് മൃദുഹിന്ദുത്വ നയമല്ലെന്ന എ.കെ. ആന്റണിയുടെ പ്രസ്താവന കോൺഗ്രസിനുള്ളിൽ വൻ ചർച്ചയായ വേളയിലാണ് സതീശൻ ഈ പ്രസ്താവന നടത്തിയത്.
"എല്ലാ ഹിന്ദുക്കളും ബിജെപിയാണന്ന് പറയുകയല്ല നമ്മുടെ പണി; മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതരവാദികളാണ്. അമ്പലത്തിൽ പോകുന്നവരും കാവി മുണ്ട് ഉടുക്കുന്നവരെയും കുറി അണിഞ്ഞവരെയും ബിജെപിയായി ചിത്രീകരിക്കുന്നത് ശരിയല്ല.
ഇക്കാര്യം ഞാൻ മുമ്പേ പറഞ്ഞതാണ്; ആന്റണിയെ പോലെയൊരു മുതിർന്ന നേതാവും അത് പറഞ്ഞത് സന്തോഷകരമാണ്'- സതീശൻ വ്യക്തമാക്കി.
അമ്പലത്തിൽ പോകുന്നത് മൃദുഹിന്ദുത്വ നയമല്ലെന്ന എ.കെ. ആന്റണിയുടെ പ്രസ്താവന കോൺഗ്രസിനുള്ളിൽ വൻ ചർച്ചയായ വേളയിലാണ് സതീശൻ ഈ പ്രസ്താവന നടത്തിയത്.
"എല്ലാ ഹിന്ദുക്കളും ബിജെപിയാണന്ന് പറയുകയല്ല നമ്മുടെ പണി; മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതരവാദികളാണ്. അമ്പലത്തിൽ പോകുന്നവരും കാവി മുണ്ട് ഉടുക്കുന്നവരെയും കുറി അണിഞ്ഞവരെയും ബിജെപിയായി ചിത്രീകരിക്കുന്നത് ശരിയല്ല.
ഇക്കാര്യം ഞാൻ മുമ്പേ പറഞ്ഞതാണ്; ആന്റണിയെ പോലെയൊരു മുതിർന്ന നേതാവും അത് പറഞ്ഞത് സന്തോഷകരമാണ്'- സതീശൻ വ്യക്തമാക്കി.