അമരാവതി: ആന്ധ്ര പ്രദേശിലെ നെല്ലൂരിൽ തെലുങ്ക് ദേശം പാർട്ടിയുടെ(ടിഡിപി) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പടെ എട്ട് പേർ മരിച്ചു. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ടുക്കൂർ ഗ്രാമത്തിലെ പൊതുയോഗ വേദിയിക്ക് സമീപത്ത് വച്ച് ഇന്ന് രാത്രി പത്തിനാണ് അപകടം സംഭവിച്ചത്. വൈഎസ്ആർ കോൺഗ്രസ് സർക്കാരിനെതിരെ ആരംഭിച്ച "ഇഥേം കർമ' റാലിക്കിടെ കനത്ത തിക്കും തിരക്കുമാണ് അനുഭവപ്പെട്ടത്. തിരക്കിൽ അകപ്പെട്ട ചിലർ നിലത്ത് വീണു. അപകടം നടന്നതോടെ സ്ഥലത്ത് നിന്ന് രക്ഷപ്പെടാനായി ശ്രമിച്ച ചിലർ റോഡരികിലുള്ള ഓടയിലേക്ക് വീണു.
സംഭവത്തിൽ കടുത്ത ഞെട്ടലും ദുഃഖവും രേഖപ്പെടുത്തിയ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
കണ്ടുക്കൂർ ഗ്രാമത്തിലെ പൊതുയോഗ വേദിയിക്ക് സമീപത്ത് വച്ച് ഇന്ന് രാത്രി പത്തിനാണ് അപകടം സംഭവിച്ചത്. വൈഎസ്ആർ കോൺഗ്രസ് സർക്കാരിനെതിരെ ആരംഭിച്ച "ഇഥേം കർമ' റാലിക്കിടെ കനത്ത തിക്കും തിരക്കുമാണ് അനുഭവപ്പെട്ടത്. തിരക്കിൽ അകപ്പെട്ട ചിലർ നിലത്ത് വീണു. അപകടം നടന്നതോടെ സ്ഥലത്ത് നിന്ന് രക്ഷപ്പെടാനായി ശ്രമിച്ച ചിലർ റോഡരികിലുള്ള ഓടയിലേക്ക് വീണു.
സംഭവത്തിൽ കടുത്ത ഞെട്ടലും ദുഃഖവും രേഖപ്പെടുത്തിയ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.