കൊച്ചി: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസുകളിൽ പ്രതികളായവരുടെ സ്വത്ത് കണ്ട്കെട്ടുന്നതിൽ വീഴ്ച സംഭവിച്ചെന്ന് ഹൈക്കോടതിയിൽ സമ്മതിച്ച് സർക്കാർ. സ്വത്ത് കണ്ട്കെട്ടുന്നതിൽ കാലതാമസം വന്നതിൽ കോടതി മുമ്പാകെ സർക്കാർ നിരുപാധികം മാപ്പ് ചോദിച്ചു.
റവന്യൂ റിക്കവറി നടപടികൾ പൂർത്തിയാക്കാൻ ലാൻഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തിയതായി സർക്കാർ അറിയിച്ചു. സ്വത്ത് കണ്ട്കെട്ടുന്നതിൽ മനഃപൂർവം വീഴ്ച വരുത്തിയിട്ടില്ലെന്നും ജനുവരി 15-നകം പ്രതികളുടെ വസ്തുവകകൾ ഏറ്റെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി. നടപടികൾ പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു.
പൊതുമുതൽ നശിപ്പിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്നും ഇത്തരം നടപടികളെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിടണമെന്നും ഹൈക്കോടതി അറിയിച്ചു.
റവന്യൂ റിക്കവറി നടപടികൾ പൂർത്തിയാക്കാൻ ലാൻഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തിയതായി സർക്കാർ അറിയിച്ചു. സ്വത്ത് കണ്ട്കെട്ടുന്നതിൽ മനഃപൂർവം വീഴ്ച വരുത്തിയിട്ടില്ലെന്നും ജനുവരി 15-നകം പ്രതികളുടെ വസ്തുവകകൾ ഏറ്റെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി. നടപടികൾ പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു.
പൊതുമുതൽ നശിപ്പിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്നും ഇത്തരം നടപടികളെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിടണമെന്നും ഹൈക്കോടതി അറിയിച്ചു.