ബെർലിൻ: പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ പരാജയമെന്ന് ജർമൻ ഇതിഹാസ താരം ലോതർ മത്തേയൂസ്. ലയണൽ മെസി ഈ ലോകകപ്പിൽ എന്തായിരുന്നോ അത് നേർ വിപരീതമായിരുന്നു റൊണാൾഡോ. തന്റെ ഈഗോ കൊണ്ട് ടീമിനെയും തന്നെയും അദ്ദേഹം തകർത്തുവെന്ന് മത്തേയൂസ് പറഞ്ഞു.
"റൊണാൾഡോ ഒരു കാലത്ത് മികച്ച ഫുട്ബോൾ കളിക്കാരനായിരുന്നു, ലോകോത്തര ഗോൾസ്കോറർ. ഈ ഓർമകൾക്ക് ഒക്കെ ശാശ്വതമായി കോട്ടം വരുത്തിയിരിക്കുകയാണ് റൊണാൾഡോ. അവൻ മറ്റൊരു ക്ലബ് കണ്ടെത്തും എന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് റൊണാൾഡോയോട് സഹതാപം തോന്നുന്നു'-ജർമൻ ഇതിഹാസം കൂട്ടിച്ചേർത്തു.
ഖത്തർ ലോകകപ്പിൽ ഒരു ഗോൾ മാത്രമാണ് റൊണാൾഡോ നേടിയത്. ക്വാർട്ടറിൽ ടീം പുറത്താവുകയും നിർണായക മത്സരങ്ങളിൽ റൊണാൾഡോ ബെഞ്ചിൽ ആവുകയും ചെയ്തിരുന്നു.
"റൊണാൾഡോ ഒരു കാലത്ത് മികച്ച ഫുട്ബോൾ കളിക്കാരനായിരുന്നു, ലോകോത്തര ഗോൾസ്കോറർ. ഈ ഓർമകൾക്ക് ഒക്കെ ശാശ്വതമായി കോട്ടം വരുത്തിയിരിക്കുകയാണ് റൊണാൾഡോ. അവൻ മറ്റൊരു ക്ലബ് കണ്ടെത്തും എന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് റൊണാൾഡോയോട് സഹതാപം തോന്നുന്നു'-ജർമൻ ഇതിഹാസം കൂട്ടിച്ചേർത്തു.
ഖത്തർ ലോകകപ്പിൽ ഒരു ഗോൾ മാത്രമാണ് റൊണാൾഡോ നേടിയത്. ക്വാർട്ടറിൽ ടീം പുറത്താവുകയും നിർണായക മത്സരങ്ങളിൽ റൊണാൾഡോ ബെഞ്ചിൽ ആവുകയും ചെയ്തിരുന്നു.