ടെഹ്റെൻ: ഇറാന് സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച ഇറാനിലെ പ്രശസ്ത നടി തരാനെ അലിദോസ്തി അറസ്റ്റില്‍.
38കാരിയായ താരത്തിനെതിരെ തെറ്റും വികലവുമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിനും അരാജകത്വത്തിന് പ്രേരിപ്പിച്ചതിനുമാണ് നടപടിയെടുത്തത്. 2016-ൽ ഓസ്കാർ നേടിയ "ദ സെയിൽസ്മാൻ" എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.
മുഖാവരണം ഇല്ലാത്ത ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചായിരുന്നു നടിയുടെ ഐക്യദാർഢ്യം. സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്ന എഴുതിയ ബോർഡും നടിയുടെ കയ്യിലുണ്ടായിരുന്നു.
സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നാണിത്. പ്രക്ഷോഭത്തിൽ മരിച്ചവരുടെ കുടുംബത്തിന് പിന്തുണ നൽകാനായി തരാനെ അഭിനയം താത്കാലികമായി നിർത്തിയിരുന്നു.
ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മതപോലീസ് ക്രൂരമായി മര്‍ദിച്ച് കൊന്ന 22 വയസുകാരി മെഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ ഉയര്‍ന്ന ആഭ്യന്തര പ്രതിഷേധങ്ങൾ, ഇപ്പോൾ ഇറാൻ ഗവൺമെന്റിന് നിയന്ത്രിക്കാനാവാത്ത തലത്തിലേക്ക് വളർന്നുകൊണ്ടിരിക്കുകയാണ്.
38കാരിയായ താരത്തിനെതിരെ തെറ്റും വികലവുമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിനും അരാജകത്വത്തിന് പ്രേരിപ്പിച്ചതിനുമാണ് നടപടിയെടുത്തത്. 2016-ൽ ഓസ്കാർ നേടിയ "ദ സെയിൽസ്മാൻ" എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.
മുഖാവരണം ഇല്ലാത്ത ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചായിരുന്നു നടിയുടെ ഐക്യദാർഢ്യം. സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്ന എഴുതിയ ബോർഡും നടിയുടെ കയ്യിലുണ്ടായിരുന്നു.
സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നാണിത്. പ്രക്ഷോഭത്തിൽ മരിച്ചവരുടെ കുടുംബത്തിന് പിന്തുണ നൽകാനായി തരാനെ അഭിനയം താത്കാലികമായി നിർത്തിയിരുന്നു.
ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മതപോലീസ് ക്രൂരമായി മര്‍ദിച്ച് കൊന്ന 22 വയസുകാരി മെഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ ഉയര്‍ന്ന ആഭ്യന്തര പ്രതിഷേധങ്ങൾ, ഇപ്പോൾ ഇറാൻ ഗവൺമെന്റിന് നിയന്ത്രിക്കാനാവാത്ത തലത്തിലേക്ക് വളർന്നുകൊണ്ടിരിക്കുകയാണ്.