തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സിനിമയ്ക്കുള്ള സുവർണചകോരം ബൊളീവിയൻ ചിത്രം "ഉതമ'യ്ക്ക്. അലെഹാന്ദ്രോ ലൊയസ ഗ്രിസിയാണ് സംവിധായകൻ. ബൊളീവിയന്‍ മലനിരകളില്‍ വര്‍ഷങ്ങളായി ഒരേ ദിനചര്യയില്‍ ജീവിച്ചുപോരുന്ന പ്രായമേറിയ ദമ്പതികളുടെ കഥ പറയുന്ന ചിത്രമാണ് "ഉതമ'.
മികച്ച സംവിധായകനുള്ള പുരസ്കാരം ടൈമുൻ പിറസെലിമോഗ്ലു സ്വന്തമാക്കി. "കെർ' എന്ന ചിത്രത്തിലൂടെയാണ് ടൈമുൻ പുരസ്കാരം നേടിയത്. നവാഗത സംവിധായകനുള്ള രജതചകോരം പുരസ്കാരം ഫിറോസ് ഘോറിക്കാണ് (ചിത്രം-ആലം).
ലിജോ ജോസ് പെല്ലിശേരിയുടെ "നൻപകൽ നേരത്ത് മയക്കം' മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മേളയിൽ ഏറ്റവും കൂടുതൽ കൈയടി നേടിയ ചിത്രം കൂടിയാണ് "നൻപകൽ നേരത്ത് മയക്കം'. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്കാരം മഹേഷ്നാരായണൻ സംവിധാനം ചെയ്ത "അറിയിപ്പി'ന് ലഭിച്ചു.
മികച്ച സംവിധായകനുള്ള പുരസ്കാരം ടൈമുൻ പിറസെലിമോഗ്ലു സ്വന്തമാക്കി. "കെർ' എന്ന ചിത്രത്തിലൂടെയാണ് ടൈമുൻ പുരസ്കാരം നേടിയത്. നവാഗത സംവിധായകനുള്ള രജതചകോരം പുരസ്കാരം ഫിറോസ് ഘോറിക്കാണ് (ചിത്രം-ആലം).
ലിജോ ജോസ് പെല്ലിശേരിയുടെ "നൻപകൽ നേരത്ത് മയക്കം' മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മേളയിൽ ഏറ്റവും കൂടുതൽ കൈയടി നേടിയ ചിത്രം കൂടിയാണ് "നൻപകൽ നേരത്ത് മയക്കം'. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്കാരം മഹേഷ്നാരായണൻ സംവിധാനം ചെയ്ത "അറിയിപ്പി'ന് ലഭിച്ചു.