തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് നേരെ കൂവൽ പ്രതിഷേധം. ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിലേക്ക് എത്തിയപ്പോഴായിരുന്നു കാണികൾ രഞ്ജിത്തിനെ കൂവി വരവേറ്റത്.
എന്നാൽ തനിക്ക് കൂവൽ പുത്തരിയല്ലെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. 1976 ൽ എസ്എഫ്ഐയിലൂടെ വന്ന തനിക്ക് കൂവൽ ഒരു പ്രശ്നമല്ല. അതിനാരും തുനിഞ്ഞ് പരാജയപ്പെടേണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.
ലിജോ ജോസ് പെല്ലിശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനമയ്ക്കു സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത സംഭവത്തിലായിരുന്നു കൂവൽ. റിസർവേഷൻ ചെയ്തവർക്ക് സീറ്റ് ലഭിച്ചില്ലെന്നായിരുന്നു ആരോപണം. മുപ്പതോളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
എന്നാൽ തനിക്ക് കൂവൽ പുത്തരിയല്ലെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. 1976 ൽ എസ്എഫ്ഐയിലൂടെ വന്ന തനിക്ക് കൂവൽ ഒരു പ്രശ്നമല്ല. അതിനാരും തുനിഞ്ഞ് പരാജയപ്പെടേണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.
ലിജോ ജോസ് പെല്ലിശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനമയ്ക്കു സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത സംഭവത്തിലായിരുന്നു കൂവൽ. റിസർവേഷൻ ചെയ്തവർക്ക് സീറ്റ് ലഭിച്ചില്ലെന്നായിരുന്നു ആരോപണം. മുപ്പതോളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.