തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്കെ) റിസര്‍വേഷൻ ചെയ്തിട്ടും സീറ്റ് ലഭിക്കാതിരുന്നതിൽ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. മൂന്നു പേർക്കെതിരെയാണ് കേസെടുത്തത്. അന്യായമായി സംഘം ചേര്‍ന്നു എന്നത് അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാൽ സംഭവത്തിൽ ചലച്ചിത്ര അക്കാദമി പോലീസിൽ പരാതിപ്പെട്ടിട്ടില്ലെന്ന് അക്കാദമി ചെയർമാൻ രഞ്ജിത് പറഞ്ഞു. ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്തു മയക്കം എന്ന ചിത്രത്തിന്റെ പ്രദർശനം നടന്ന ടാഗോര്‍ തിയറ്ററിലായിരുന്നു പ്രതിഷേധം നടന്നത്.
മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ചിത്രത്തിന്റെ പ്രീമിയര്‍ ഷോ ടാഗോര്‍ തിയറ്ററില്‍ തിങ്കളാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു. രാവിലെ 11 മുതല്‍ തന്നെ തീയറ്ററിനു മുന്നില്‍ നീണ്ട ക്യൂ രൂപപ്പെട്ടു. ബഹളവും ഉന്തും തള്ളുമായതോടെ പോലീസ് രംഗത്തെത്തി.
തുടര്‍ന്നാണ് പ്രതിഷേധം അരങ്ങേറിയത്. പോലീസ് രാജ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഏതാനും പേര് മുദ്രാവാക്യം മുഴക്കി. ഇവരെ ബലം പ്രയോഗിച്ചു നീക്കുകയായിരുന്നു.
എന്നാൽ സംഭവത്തിൽ ചലച്ചിത്ര അക്കാദമി പോലീസിൽ പരാതിപ്പെട്ടിട്ടില്ലെന്ന് അക്കാദമി ചെയർമാൻ രഞ്ജിത് പറഞ്ഞു. ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്തു മയക്കം എന്ന ചിത്രത്തിന്റെ പ്രദർശനം നടന്ന ടാഗോര്‍ തിയറ്ററിലായിരുന്നു പ്രതിഷേധം നടന്നത്.
മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ചിത്രത്തിന്റെ പ്രീമിയര്‍ ഷോ ടാഗോര്‍ തിയറ്ററില്‍ തിങ്കളാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു. രാവിലെ 11 മുതല്‍ തന്നെ തീയറ്ററിനു മുന്നില്‍ നീണ്ട ക്യൂ രൂപപ്പെട്ടു. ബഹളവും ഉന്തും തള്ളുമായതോടെ പോലീസ് രംഗത്തെത്തി.
തുടര്‍ന്നാണ് പ്രതിഷേധം അരങ്ങേറിയത്. പോലീസ് രാജ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഏതാനും പേര് മുദ്രാവാക്യം മുഴക്കി. ഇവരെ ബലം പ്രയോഗിച്ചു നീക്കുകയായിരുന്നു.