തിരുവന്തപുരം: ലിജോ ജോസ് പെല്ലിശേരിയുടെ "നൻപകൽ നേരത്ത് മയക്കം' സിനിമയ്ക്കു സീറ്റ് ലഭിക്കാത്തതിൽ രാജ്യാന്തര ചലച്ചിത്ര മേളയിൽ സംഘർഷം. റിസർവേഷൻ ചെയ്തവർക്ക് സീറ്റ് ലഭിച്ചില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധവും സംഘർഷവും അരങ്ങേറിയത്. ടാഗോർ തീയറ്ററിലാണ് പ്രതിഷേധം നടന്നത്.
റിസർവേഷൻ ചെയ്തിട്ടും തീയറ്ററിനുള്ളിൽ പ്രവേശിക്കാൻ കഴിയാതിരുന്ന പ്രതിനിധികൾ തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. സംഘർഷത്തിലേക്ക് വളർന്നതോടെ പോലീസ് എത്തിയാണ് നിയന്ത്രിച്ചത്. തീയറ്ററിന്റെ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിനിധികളെ പോലീസ് തടഞ്ഞു.
"നൻപകൽ നേരത്ത് മയക്കം' സിനിമയുടെ ആദ്യ പ്രദർശനമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ എട്ടിന് ആരംഭിച്ച സിനിമയുടെ റിസർവേഷൻ 8.01 ന് പൂർണമായി.
ലിജോ ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ചിത്രമാണ് "നൻപകൽ നേരത്ത് മയക്കം'. രാവിലെ മുതൽ സിനിമ കാണാനായി ടാഗോർ തിയറ്ററിലേക്ക് സിനിമാ പ്രേമികളുടെ വലിയ ഒഴുക്കായിരുന്നു.
സീറ്റുകളിൽ ഭൂരിഭാഗവും ഗസ്റ്റുകള്‍ക്കായി നൽകുന്നുവെന്ന പരാതിയും ഉണ്ട്. രാഷ്ട്രീയ പാർട്ടി നേതാക്കള്‍ക്കടക്കം ഗസ്റ്റ് പാസ് നൽകുകയും ഡെലിഗേറ്റുകളെ പരിഗണിക്കുന്നില്ലെന്നുമാണ് ആരോപണം. അറിയിപ്പ് എന്ന മലയാള സിനിമ പ്രദർശിച്ചപ്പോഴും സമാനമായ രീതിയിൽ സംഘർഷം ഉണ്ടായിരുന്നു. ചലചിത്ര അക്കാദമി ചെയർമാനെതിരെയും പ്രതിഷേധം ശക്തമാണ്.
റിസർവേഷൻ ചെയ്തിട്ടും തീയറ്ററിനുള്ളിൽ പ്രവേശിക്കാൻ കഴിയാതിരുന്ന പ്രതിനിധികൾ തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. സംഘർഷത്തിലേക്ക് വളർന്നതോടെ പോലീസ് എത്തിയാണ് നിയന്ത്രിച്ചത്. തീയറ്ററിന്റെ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിനിധികളെ പോലീസ് തടഞ്ഞു.
"നൻപകൽ നേരത്ത് മയക്കം' സിനിമയുടെ ആദ്യ പ്രദർശനമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ എട്ടിന് ആരംഭിച്ച സിനിമയുടെ റിസർവേഷൻ 8.01 ന് പൂർണമായി.
ലിജോ ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ചിത്രമാണ് "നൻപകൽ നേരത്ത് മയക്കം'. രാവിലെ മുതൽ സിനിമ കാണാനായി ടാഗോർ തിയറ്ററിലേക്ക് സിനിമാ പ്രേമികളുടെ വലിയ ഒഴുക്കായിരുന്നു.
സീറ്റുകളിൽ ഭൂരിഭാഗവും ഗസ്റ്റുകള്‍ക്കായി നൽകുന്നുവെന്ന പരാതിയും ഉണ്ട്. രാഷ്ട്രീയ പാർട്ടി നേതാക്കള്‍ക്കടക്കം ഗസ്റ്റ് പാസ് നൽകുകയും ഡെലിഗേറ്റുകളെ പരിഗണിക്കുന്നില്ലെന്നുമാണ് ആരോപണം. അറിയിപ്പ് എന്ന മലയാള സിനിമ പ്രദർശിച്ചപ്പോഴും സമാനമായ രീതിയിൽ സംഘർഷം ഉണ്ടായിരുന്നു. ചലചിത്ര അക്കാദമി ചെയർമാനെതിരെയും പ്രതിഷേധം ശക്തമാണ്.