+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാബു എം.ജേക്കബിനെതിരായ പരാതി; പി.വി.ശ്രീനിജന്‍റെ മൊഴിയെടുത്തു

കൊച്ചി: ട്വന്‍റി ട്വന്‍റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബിനെതിരായ പരാതിയില്‍ കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജന്‍റെ മൊഴിയെടുത്തു. പുത്തന്‍കുരിശ് ഡിവൈഎ
സാബു എം.ജേക്കബിനെതിരായ പരാതി; പി.വി.ശ്രീനിജന്‍റെ മൊഴിയെടുത്തു
കൊച്ചി: ട്വന്‍റി ട്വന്‍റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബിനെതിരായ പരാതിയില്‍ കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജന്‍റെ മൊഴിയെടുത്തു. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്.

ജാതീയമായി അധിക്ഷേപിച്ചെന്ന എംഎല്‍എയുടെ പരാതിയില്‍ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം നേരത്തെ സാബുവിനെതിരേ പോലീസ് കേസെടുത്തിരുന്നു. ഓഗസ്റ്റ് 17ന് ഐക്കരനാട് കൃഷിഭവന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വേദിയില്‍വച്ച് അപമാനിച്ചെന്നാണ് പരാതി.

താന്‍ വേദിയിലേക്ക് കയറിയപ്പോള്‍ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീന ദീപക് ഉള്‍പ്പെടെയുള്ളവര്‍ വേദി വിട്ടു. സദസിലിരുന്നും ഇവര്‍ അവഹേളനം തുടര്‍ന്നു. സാബു എം.ജേക്കബിന്‍റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ വേദിവിട്ടതെന്നും ഈ നടപടി തന്നെ അപമാനിക്കാൻ വേണ്ടിയാണെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. കേസിൽ സാബു ഒന്നാം പ്രതിയും ഡീന ദീപക്ക് രണ്ടാം പ്രതിയുമാണ്.
More in Latest News :