+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുന്നണിയിലേക്ക് ആരെയും എടുക്കേണ്ട സാഹചര്യമില്ല: കോണിമാറ്റി കാനം

തിരുവനന്തപുരം: എം.വി. ഗോവിന്ദന്‍റെ മുസ്ലിം ലീഗ് പ്രശംസയ്ക്കെതിരേ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലീഗിന് സ്വഭാവ സർട്ടിഫിക്കറ്റ് നൽകേ
മുന്നണിയിലേക്ക് ആരെയും എടുക്കേണ്ട സാഹചര്യമില്ല: കോണിമാറ്റി കാനം
തിരുവനന്തപുരം: എം.വി. ഗോവിന്ദന്‍റെ മുസ്ലിം ലീഗ് പ്രശംസയ്ക്കെതിരേ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലീഗിന് സ്വഭാവ സർട്ടിഫിക്കറ്റ് നൽകേണ്ട കാര്യം എൽഡിഎഫിന് ഇല്ലെന്ന് പറഞ്ഞ കാനം മുന്നണിയിലേക്ക് ആരെയും എടുക്കേണ്ട സാഹചര്യമില്ലെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ലീഗ് വിഷയം ഇടതുമുന്നണി ചർച്ച ചെയ്യേണ്ട സാഹചര്യം ഇപ്പോഴില്ല. യുഡിഎഫിലാണെന്ന് ലീഗ് നിലപാട് വ്യക്തമാക്കി കഴിഞ്ഞതാണ്. ഇതോടെ ആ വിഷയം അവസാനിച്ചു. മുന്നണിയുടെ താത്കാലിക ലാഭത്തിനായി എടുക്കുന്ന ചില നിലപാടുകൾ ഭാവിയിൽ ദോഷം ചെയ്യും. കമ്യൂണിസ്റ്റ് പാർട്ടികളുടെ മുൻകാല നിലപാടുകൾ ജനത്തിനറിയാം.

ഗോവിന്ദന്‍റെ പ്രസ്താവന കാരണം യുഡിഎഫിലെ ഐക്യം ശക്തമായി. നേതാക്കളുടെ ചില പ്രസ്താവനകൾ നെഗറ്റീവ് ഫലം ഉണ്ടാക്കും. തീവ്രവാദ പ്രസ്ഥാനങ്ങളെ കൂടെക്കൂട്ടാൻ ഇടക്കാലത്ത് ലീഗ് ശ്രമിച്ചിരുന്നു. എന്നാൽ ലീഗ് പോപ്പുലർ ഫ്രണ്ടിനെ പോലെ വർഗീയ പാർട്ടിയല്ലെന്നും കാനം കൂട്ടിച്ചേർത്തു.
More in Latest News :