ന്യൂഡൽഹി: ഏക സിവിൽ കോഡ് ബില്ലിന്റെ ചർച്ചയ്ക്കിടെ താൻ കോൺഗ്രസിനെ വിമർശിച്ചെന്ന ആരോപണം നിഷേധിച്ച് മുസ്ലീം ലീഗ് നേതാവ് പി.വി. അബ്ദുൾ വഹാബ്. കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവ് ചൂണ്ടിക്കാട്ടിയതാണെന്നും ചർച്ചാവേളയിലെ സാഹചര്യം വ്യക്തമാക്കിയതാണെന്നും വഹാബ് പറഞ്ഞു.
സിപിഎം സ്വകരിക്കുന്ന ന്യൂനപക്ഷ പ്രീണനത്തെ വിമർശിച്ച വഹാബ്, കോൺഗ്രസ് എല്ലാ വിഭാഗങ്ങളെയും ചേർത്ത് നിർത്തുന്ന സമീപനമുള്ള കക്ഷിയാണെന്ന് പ്രസ്താവിച്ചു.
ബിൽ ചർച്ച ചെയ്യുന്ന വേളയിൽ പ്രതിപക്ഷത്ത് അംഗങ്ങൾ കുറവായിരുന്നു. തന്റെ പ്രസ്താവന അറിഞ്ഞയുടൻ ജെബി മേത്തർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഓടിയെത്തി ബില്ലിനെ എതിർത്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം വിമാനം കയറി നാട്ടിലേക്ക് പോകുന്ന പതിവുള്ള പ്രതിപക്ഷ അംഗങ്ങൾ ഏകീകൃത സിവിൽ കോഡിനെപ്പറ്റിയുള്ള സ്വകാര്യ ബിൽ ശ്രദ്ധിച്ചില്ലെന്നും വഹാബ് പറഞ്ഞു.
സിപിഎം സ്വകരിക്കുന്ന ന്യൂനപക്ഷ പ്രീണനത്തെ വിമർശിച്ച വഹാബ്, കോൺഗ്രസ് എല്ലാ വിഭാഗങ്ങളെയും ചേർത്ത് നിർത്തുന്ന സമീപനമുള്ള കക്ഷിയാണെന്ന് പ്രസ്താവിച്ചു.
ബിൽ ചർച്ച ചെയ്യുന്ന വേളയിൽ പ്രതിപക്ഷത്ത് അംഗങ്ങൾ കുറവായിരുന്നു. തന്റെ പ്രസ്താവന അറിഞ്ഞയുടൻ ജെബി മേത്തർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഓടിയെത്തി ബില്ലിനെ എതിർത്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം വിമാനം കയറി നാട്ടിലേക്ക് പോകുന്ന പതിവുള്ള പ്രതിപക്ഷ അംഗങ്ങൾ ഏകീകൃത സിവിൽ കോഡിനെപ്പറ്റിയുള്ള സ്വകാര്യ ബിൽ ശ്രദ്ധിച്ചില്ലെന്നും വഹാബ് പറഞ്ഞു.