ബെതുൽ: മധ്യപ്രദേശിലെ ബെതുലിൽ കുഴൽക്കിണറിൽ വീണ എട്ടു വയസുകാരൻ മരിച്ചു. തൻമയ് സാഹുവിനെ ഇന്ന് പുലർച്ചെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 80 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് തൻമയിയെ പുറത്തെടുത്തത്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ ബെതുലിലെ മണ്ഡവി ഗ്രാമത്തിലെ കുഴൽക്കിണറിലാണ് തൻമയ് സാഹു വീണത്. കൃഷിസ്ഥലത്തോട് ചേർന്നുള്ള മൈതാനത്ത് കളിച്ചു കൊണ്ടിരിക്കെ 55 അടി താഴ്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. വിവരം അറിഞ്ഞതു മുതൽ രക്ഷാപ്രവർത്തനം നടത്തിവരികയായിരുന്നു.
മണ്ണ് നീക്കാനുള്ള യന്ത്രങ്ങൾ അപകട സ്ഥലത്ത് എത്തിച്ചായിരുന്നു രക്ഷാപ്രവർത്തനം. കുട്ടിക്ക് ഓക്സിജൻ നൽകാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംസ്ഥാന ദേശീയ ദുരന്തപ്രതികരണ സേനയുടെ ടീം ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നു.
രണ്ട് വർഷം മുമ്പ് കുത്തിയ കുഴൽക്കിണർ വെള്ളം കാണാത്തതിനെത്തുടർന്ന് ഇരുമ്പ് പാളി കൊണ്ട് മൂടിയെന്നും കുട്ടി എങ്ങനെ വീണുവെന്ന് അറിയില്ലെന്നും സ്ഥലം ഉടമ പ്രതികരിച്ചിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ ബെതുലിലെ മണ്ഡവി ഗ്രാമത്തിലെ കുഴൽക്കിണറിലാണ് തൻമയ് സാഹു വീണത്. കൃഷിസ്ഥലത്തോട് ചേർന്നുള്ള മൈതാനത്ത് കളിച്ചു കൊണ്ടിരിക്കെ 55 അടി താഴ്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. വിവരം അറിഞ്ഞതു മുതൽ രക്ഷാപ്രവർത്തനം നടത്തിവരികയായിരുന്നു.
മണ്ണ് നീക്കാനുള്ള യന്ത്രങ്ങൾ അപകട സ്ഥലത്ത് എത്തിച്ചായിരുന്നു രക്ഷാപ്രവർത്തനം. കുട്ടിക്ക് ഓക്സിജൻ നൽകാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംസ്ഥാന ദേശീയ ദുരന്തപ്രതികരണ സേനയുടെ ടീം ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നു.
#WATCH | Madhya Pradesh | 8-year-old Tanmay Sahu who fell into a 55-ft deep borewell on December 6 in Mandavi village of Betul district, has been rescued. According to Betul district administration, the child has died pic.twitter.com/WtLnfq3apc
— ANI (@ANI) December 10, 2022
രണ്ട് വർഷം മുമ്പ് കുത്തിയ കുഴൽക്കിണർ വെള്ളം കാണാത്തതിനെത്തുടർന്ന് ഇരുമ്പ് പാളി കൊണ്ട് മൂടിയെന്നും കുട്ടി എങ്ങനെ വീണുവെന്ന് അറിയില്ലെന്നും സ്ഥലം ഉടമ പ്രതികരിച്ചിരുന്നു.